ചെന്നൈ: പഴനി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വെക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്, വിശ്വാസികളുടെ സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്.
പഴനി ക്ഷേത്രത്തിൽ നിരീശ്വരവാദികൾക്കും അഹിന്ദുക്കൾക്കും പ്രവേശനമില്ല. എന്നാൽ അടുത്തകാലത്തായി ഇതര മതത്തിൽപ്പെട്ട ചിലർക്ഷേത്രത്തിൽ കയറുവാൻ ശ്രമിച്ചതായി ഹൈന്ദവ സംഘടനകൾ പരാതിപ്പെട്ടത് പ്രകാരം അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുള്ള ബാനർ ക്ഷേത്രത്തിന് സമീപം ദേവസ്വം ബോർഡ് സ്ഥാപിക്കുകയുണ്ടായി. എന്നാൽ വൈകാതെ ഈ ബോർഡ് അവിടെ നിന്നും നീക്കം ചെയ്തു. ഇതിനെതിരെ പഴനി സ്വദേശി പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്ന ചട്ടംചൂണ്ടിക്കാട്ടി വീണ്ടും ബോർഡ് സ്ഥാപിക്കണമെന്ന ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി നേരത്തെ സ്ഥാപിച്ച അതേ സ്ഥാനത്തുതന്നെ ബോർഡ് പ്രദർശിപ്പിക്കുവാൻ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകണമെന്ന്
സിപിഐഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ മറവിൽ ധ്രുവീകരണത്തിനുള്ള ബിജെപി ശ്രമം തിരിച്ചറിയണമെന്നും വിവിധ മതത്തിലുള്ളവർ മറ്റാരാധനാലയങ്ങളിലും പോകുന്നതാണ് തമിഴ്നാട്ടിലെ രീതി എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ .
എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും അവിടെ പ്രവേശനം അനുവദിക്കണം. 1947 ലെ നിയമം അനുസരിച്ച് ഈ ക്ഷേത്രത്തിൽ എല്ലാ മതത്തിലും എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കും പ്രവേശനം അനുവദിക്കണം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിവേചനം ശരിയല്ല എന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്.
അനാവശ്യമായ ചർച്ചകൾക്ക് ഇടമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിന് ജസ്റ്റിസ് എസ് ശ്രീമതി മുന്നറിയിപ്പ് നൽകി.