ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥി

0
36
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷർമിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പനോലിയെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ബോളിവുഡ് നടന്മാർ മൗനം പാലിച്ചുവെന്ന് ആരോപിച്ച് പനോലി വർഗീയ പരാമർശങ്ങൾ നടത്തിയതായാണ് ആരോണം.
പനോലിയുടെ അപമാനകരവും അനാദരവുമുള്ള പരാമർശങ്ങൾ ഒരു പ്രത്യേക മതസമൂഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് പൊലീസ് പറഞ്ഞു. അലിപൂർ സിജെഎം കോടതി ജൂൺ 13 വരെ ശർമിഷ്ഠ പനോലിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശർമിഷ്ഠയ്ക്കെതിരെ കൊൽക്കത്തയിലെ ഒരു പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്യുകയും തുടർന്ന് ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം പനോലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയു മായിരുന്നു. കോടതി അവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതി നെത്തുടർന്ന് ഗുരുഗ്രാമിൽ നിന്ന് ശർമിഷ്ഠയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

പൂനെയിൽ നിന്നുള്ള 22 വയസ്സുള്ള നിയമ വിദ്യാർത്ഥിനിയാണ് ശർമിഷ്ഠ പനോലി ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് പലതിനെയും വിമർശിച്ച്ശക്തമായ ഭാഷയിലാണ് പലപ്പോഴും ഇവർ വീഡിയോ പോസ്റ്റ് ചെയ്യാറുള്ളത്. പാകിസ്ഥാനെ വിമർശിക്കുന്ന വീഡിയോകൾ ശർമിഷ്ഠ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെതിരെയുെ അവർ ശബ്ദമുയർത്തിയത്.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് അഭിപ്രായം പറയാത്തതിന് നിരവധി ബോളിവുഡ് നടന്മാരെ വിമർശിച്ചുകൊണ്ട് ശർമിഷ്ഠ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ശർമിഷ്ഠയ്ക്കെതിരെ വിമർശനവുമായി എത്തിയത്.

പ്രതിഷേധത്തെ തുടർന്ന്, ശർമിഷ്ഠ പനോലി സോഷ്യൽ മീഡിയ വഴി നിരുപാധികം പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. പറഞ്ഞത് തന്റെ വ്യക്തിപരമായ വികാരങ്ങളാണെന്നും ആരെയും വേദനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശർമിഷ്ട എക്സിൽ കുറിച്ചു ഷർമിഷ്ഠ പനോലിക്ക് വക്കീൽ നോട്ടീസ് നൽകാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവരെയും കുടുംബത്തെയും കണ്ടെത്താനായില്ല. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് പോലീസ് ഗുരുഗ്രാമിൽ നിന്ന് ശർമിഷ്ടയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ നടക്കുന്ന അന്തർസംസ്ഥാന അറസ്റ്റുകൾ (അത് ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ) പോലീസ് അധികാരങ്ങളുടെ ദുരുപയോഗമാണെന്ന് ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പി ചിദംബരം എക്‌സിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here