‘നമ്മൾ ഇന്നത്തെ ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളേയും നോക്കികാണുന്നുണ്ടാകാം. എന്നാൽ ഈ രാജ്യത്തെ യുവാക്കളിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ, ഇന്ത്യയിൽ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും തിരംഗയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും’ മോദി പറഞ്ഞു.
ഫുട്ബോൾ ജ്വരം നമ്മെ എല്ലാവരേയും ബാധിച്ചിരിക്കുമ്പോൾ ഫുട്ബോൾ പദപ്രയോഗങ്ങളിൽ എന്തുകൊണ്ട് സംസാരിച്ചുകൂടായെന്ന് ചോദിച്ച പ്രധാനമന്ത്രി മോദി ആരെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായി പ്രവർത്തിച്ചാൽ അവരെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുമെന്നും പറഞ്ഞു. ഈ രീതിയിൽ കഴിഞ്ഞ എട്ടു വർഷമായി, വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിൽ നിരവധി തടസ്സങ്ങൾക്ക് തങ്ങൾ ചുവപ്പ് കാർഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.
‘ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന ദിവസം തന്നെ ഞാൻ ഒരു ഫുട്ബോൾ മൈതാനത്ത് ഫുട്ബോൾ ആരാധകരെ അഭിസംബോധന ചെയ്യുന്നത് യാദൃശ്ചികമാണ്. ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്നു. മറുവശത്ത് ഒരു ഫുട്ബോൾ മൈതാനത്ത് നിന്ന് ഞങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു’പ്രധാനമന്ത്രി പറഞ്ഞു.
മേഘാലയയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.