സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്.

0
46

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്. 7890 രൂപയാണ് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു.

നിലവിൽ റെക്കോഡുകൾ ഭേദിച്ച് മുന്നോട്ടുപോയ സ്വർണവിലയിൽ നേരിയ ആശ്വാസമാണ് ഇന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 108.10 രൂപയും കിലോഗ്രാമിന് 1,08,100 രൂപയുമാണ് വിപണി വില. എന്നാൽ ഈ വിലയ്ക്കും ആഭരണങ്ങൾ കിട്ടില്ല.

ഫെബ്രുവരി മാസത്തെ സ്വർണവില (പവനിൽ)

ഫെബ്രുവരി 01: 61,960

ഫെബ്രുവരി 02: 61,960

ഫെബ്രുവരി 03: 61,640

ഫെബ്രുവരി 04: 62,480

ഫെബ്രുവരി 05: 63,440

ഫെബ്രുവരി 06: 63,440

ഫെബ്രുവരി 07: 63,440

ഫെബ്രുവരി 08: 63,560

ഫെബ്രുവരി 09: 63,560

ഫെബ്രുവരി 10: 63,840

ഫെബ്രുവരി 11: 64,480 , 64080(ഉച്ചയ്ക്ക് ശേഷം)

ഫെബ്രുവരി 12: 63,520

ഫെബ്രുവരി 13: 63,840

ഫെബ്രുവരി 14: 63,920

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here