കാനറ ബാങ്ക് മിനിമം ബാലൻസ് നിയമങ്ങൾ മാറ്റിയത് ഈ ഇടെയാണ്. എല്ലാ സേവിംഗ്സ് അക്കൗണ്ടുകളും സീറോ ബാലൻസ് ആക്കി. ഇതോടെ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കില്ല. 2025 ജൂൺ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. എല്ലാ സേവിംഗ്സ് അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് പിഴ ഒഴിവാക്കിയിട്ടുണ്ട്. ശമ്പളം വരുമാനക്കാർ, വിദ്യാർത്ഥികൾ, എൻആർഐകൾ എന്നിവർക്കെല്ലാം പ്രയോജനകരമായ ഒരു നീക്കമാണിത്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നീക്കം പ്രയോജനകരമാകും. അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും പിന്നീട് നിക്ഷേപം നടത്തിയാൽ സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് മൂന്നുശതമാനം പലിശ ലഭിക്കും.
കൂടുതൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് ഈ നീക്കം. നേരത്തെ നഗരപരിധികളിലും ഗ്രാമപരിധികളിലും മിനിമം ബാലൻസ് തുക വ്യത്യസ്തമായിരുന്നു. ഇതനുസരിച്ച് അക്കൌണ്ടിൽ തുക നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കുമായിരുന്നു. നഗര ശാഖകളിൽ 2,000 രൂപയും അർദ്ധ നഗര പ്രദേശങ്ങളിൽ 1,000 രൂപയുമാണ് പിഴതുകയായി നൽകേണ്ടിയിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ 500 രൂപ ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്താൻ ഉപഭോക്താക്കൾ നിർബന്ധിതരായിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ 500 രൂപയാണ് മിനിമം ബാലൻസ് പരിധിയായി നിലനിർത്തേണ്ടത്. ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്താൻ ഉപഭോക്താക്കൾ നിർബന്ധിതരായിരുന്നു. ഇത് പാലിക്കാത്തതിന് സ്ഥലവും അക്കൗണ്ട് തരവും അനുസരിച്ച് 50 മുതൽ 250 രൂപ വരെ പിഴ ഈടാക്കും. പുതിയ നയത്തോടെ, അത്തരം എല്ലാ പിഴകളും നിർത്തലാക്കിയിരിക്കുന്നു.