ഇന്നലെ നടന്ന എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ചില കേന്ദ്രങ്ങളിൽ ആൾക്കൂട്ടവും വൻ തിക്കും തിരക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്തെ ചില പരീക്ഷാ കേന്ദ്രങ്ങളിലെ കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ആരോഗ്യ സുരക്ഷ കാറ്റിൽ പറത്തിക്കൊണ്ട് തിരക്ക് കൂട്ടിയവർക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വരുന്നവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും പ്രത്യേക മുറികൾ സജ്ജീകരിക്കുമെന്നും പറഞ്ഞിരുന്നു.