കേരളത്തിൻറെ ദേശീയപാത വികസനത്തിന് 65,000 കോടി. കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധന മന്ത്രി.
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നാല് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്ക് അടിസ്ഥാന വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്.
കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി ബജറ്റിൽ വകയിരുത്തി. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കാണ് ബജറ്റ് വിഹിതം അനുവദിച്ചത്. കൊച്ചി മെട്രോക്ക് 1,957 കോടിയുടെ സഹായം നൽകും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 11.5 കിലോ മീറ്റർ ദൂരം നീട്ടും.
1.3 ലക്ഷം കോടി, മധുര-കൊല്ലം ദേശീയ പാത ഉൾപ്പെടെ തമിഴ്നാട് ദേശീയ പാത പദ്ധതികള്‍ക്കായി നൽകി. ബംഗാളിലെ ദേശീയ പാത വികസനത്തിനായി 25,000 കോടി രൂപയാണ് നൽകുക.