ജാർഖണ്ഡിനെ വീണ്ടും നയിക്കാൻ ഹേമന്ത് സോറൻ.

0
28

ജാർഖണ്ഡിൻ്റെ(Jharkhand) 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ(Hemant Soren) ഇന്ന് സത്യപ്രതിജ്ഞ(Oath) ചെയ്യും. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ ഇന്ത്യ മുന്നണിയിലെ നിരവധി പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ (49) മുഖ്യമന്ത്രിയാകുന്നത് ഇത് നാലാം തവണയാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകൾക്ക് ബിജെപിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തി. 81 അംഗ നിയമസഭയിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 56 സീറ്റുകൾ നേടിയപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 24 സീറ്റുകൾ ലഭിച്ചു.

വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ ഹേമന്ത് സോറൻ പറഞ്ഞു, ‘ഞങ്ങളുടെ നേതൃത്വത്തിൽ വിശ്വസിച്ചതിന് ജാർഖണ്ഡിലെ ജനങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്. ഈ വിജയം ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു, അവ നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. ഇത് ജനങ്ങളുടെ വിജയമാണ്. ‘

തൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച ഹേമന്ത് സോറൻ, പരിപാടി തത്സമയം കാണാവുന്ന ഒരു യൂട്യൂബ് ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് റാഞ്ചി നഗരത്തിലുടനീളം പോസ്റ്ററുകൾ പതിക്കുകയും പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾക്കൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോറൻ ഒറ്റയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നും നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും ജാർഖണ്ഡ് ഇൻചാർജുമായ ഗുലാം അഹമ്മദ് മിർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കോങ്കൽ സാംഗ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുക.

ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. ജമ്മു കശ്മീർ പിഡിപി നേതാവ് മെഹബൂബ മുഫ്തി, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ് സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് മനീഷ് സിസോദിയ, എഎപി എംപി സഞ്ജയ് സിംഗ്, ലോക്‌സഭാ എംപി പപ്പു യാദവ് എന്നിവരും ഉൾപ്പെടും.

ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ കണക്കിലെടുത്ത് റാഞ്ചി നഗരത്തിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധിയാണ്. ചടങ്ങിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ഇത് മൂലം വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here