കന്യാകുമാരിയില്‍ നിന്നും സ്ഥിരമായി മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്ന പൂന്തുറയില്‍ ഇക്കാരണം കൊണ്ടാകാൺ സൂപ്പര്‍ സ്പ്രഡിംഗിന് ഇടയാക്കിയതെന്ന് അധികാരികള്‍ പറയുന്നു. സര്‍ക്കാര്‍ പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു. അതുപോലെ തന്നെ പ്രധാനപ്പെട്ട മത്സ്യമേഖലയായതിനാല്‍ എപ്പോഴും തിരക്കേറിയ സാഹചര്യമാണ് പൂന്തുറയില്‍ നിലനില്‍ക്കുന്നത്. മാണ്യക്യവിളാകം , ബീമാപള്ളി, ചെറിയമുട്ടം കുമരിച്ചന്ത ഉള്‍പ്പെടുന്ന പൂന്തുറമേഖല മത്സ്യതൊഴിലാളികള്‍ അടക്കം നിരവധി പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലയാണ്. നഗരത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് മത്സ്യവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇവിടെ വന്ന് പോകുന്നത്. ഇതോടെ കേരളത്തിലെ ആദ്യസൂപ്പര്‍സ്പ്രഡ് മേഖലയായി പൂന്തുറമേഖല മാറിയിരിക്കുകയാണ്..
ഒരാളുടെ മാത്രം പ്രാഥമിക സന്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 12ഓളം പേരാണ്. ഇന്നലെ മാത്രം ഈ മേഖലയില്‍ 54 പേര്‍ക്കാണ് കോവിഡ് ഇവിടെ സ്ഥിരീകരിച്ചത്. 600 പേരെ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ തമിഴ്നാട്ടില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. ഇപ്പോഴും എത്രപേര്‍ക്ക് സന്പര്‍ക്കം വഴി രോഗം ബാധിച്ചിട്ടുണ്ടാകും എന്ന വ്യക്തമായ കണക്ക് സര്‍ക്കാരിന്‍റെ ഭാഗത്ത് ലഭ്യമല്ല. കടല്‍വഴിയുള്ള യാത്രയും സര്‍ക്കാര്‍ പൂര്‍ണ്ണ തോതില്‍ നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ കമാന്‍ഡോകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോള്‍ പൂന്തുറ പ്രദേശം.