പെരുമഴ: പാലായിൽ വെള്ളമിറങ്ങി; 1200 ഹെക്ടർ കൃഷി നശിച്ചു

0
108

കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് പാലായില്‍ ആശ്വാസം. പാലാ നഗരത്തില്‍നിന്ന് വെള്ളമിറങ്ങി തുടങ്ങി. ഈരാട്ടുപേട്ട റോഡിലും വെള്ളമിറങ്ങിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. പാലായില്‍നിന്ന് ഈരാറ്റുപേട്ട, കോട്ടയം ഭാഗത്തേയ്ക്കുള്ള കെഎസ്ആർടിസി ബസുകൾ സര്‍വീസ് തുടങ്ങി.

എന്നാല്‍, പടിഞ്ഞാറന്‍ മേഖലകളായ വൈക്കം, കുമരകം, തിരുവാര്‍പ്പ് തുടങ്ങിയ ഇടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കോട്ടയം നഗരത്തിലും വെളളക്കെട്ട് തുടരുകയാണ്. എംസി റോഡില്‍ നാഗമ്പടത്ത് ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ജില്ലയില്‍ 1200 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ ഭൂരിഭാഗവും പാടശേഖരങ്ങളിലെ മടവീഴ്ച മൂലമാണ്. മടവീഴ്ച മൂലം കല്ലറ പഞ്ചായത്തില്‍ മാത്രം 510 ഹെക്ടര്‍ കൃഷി നശിച്ചു. 31 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here