പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാറിൽ ദർശനം നടത്തി.

0
75

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനും സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തി. ഒരു മണിക്കൂറോളം ക്ഷേത്രദർശനത്തിന് ചിലവഴിച്ച മോദി പ്രധാന വഴിപാടായ മീനൂട്ടും നടത്തി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നരേന്ദ്ര മോദി എത്തുന്നതറിഞ്ഞ് തൃപ്രയാർ ക്ഷേത്രം തന്ത്രിയാണ് കത്ത് മുഖേന അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചത്.

തന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി തൃപ്രയാറിൽ എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിന് ശേഷം 10 മണിയോടെയാണ് പ്രധാനമന്ത്രി തൃപ്രയാറിൽ എത്തിയത്. തൃപ്രയാർ ക്ഷേത്രം തന്ത്രി, മേൽശാന്തി എന്നിവർ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.ക്ഷേത്ര ദർശനത്തിനു ശേഷം 21 കുട്ടികളുടെ വേദാർച്ചനയിലും മോദി പങ്കെടുത്തു.

തുടർന്ന് രാമായണ പാരായണവും ശ്രവിച്ചു. ക്ഷേത്രത്തിനു മുന്നിലെ കലോലി കനാലിലാണ് പ്രധാനമന്ത്രി മീനൂട്ട് നടത്തിയത്. അരിയും മലരുമാണ് മീനൂട്ടിനായി ഉപയോഗിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി നേതാക്കളും മറ്റും ഉണ്ടായിരുന്നു. വലപ്പാട് സ്കൂൾ ഹെലിപാഡിൽനിന്നു കാർ മാർഗമാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് എത്തിയത്.

തൃപ്രയാർ ക്ഷേത്ര ദർശനത്തിനു ശേഷം പ്രധാനമന്ത്രി 11.15ന് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തുടർന്ന് മറൈൻഡ്രൈവിലെ ബിജെപി പ്രധാന പ്രവർത്തകരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

12 മണിക്ക് വെല്ലിങ്ടൺ ഐലൻ്റിൽ നടക്കുന്ന പരിപാടിയിലാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നി‍ർവഹിക്കുക. 1:30ന് മറൈൻഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് 3:15ന് ഡൽഹിയിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here