അരിഷ്ടവും ആസവ വും ഒടുവിൽ നിയമപരമായി മദ്യ മുക്തമാക്കുന്നു.

0
81

 

► മദ്യത്തിന്റെ പട്ടികയിൽ ഉൾപ്പെ ടുത്തി എക്സൈസ് വകുപ്പിന്റെ പി ടിവീഴാറുള്ള അരിഷ്ടവും ആസവവും ഒടുവിൽ നിയമപരമായി മദ്യ മുക്തമാക്കുന്നു. ഇവ വിൽക്കുന്ന തിനും വിതരണം ചെയ്യുന്നതിനും എക്സൈസ് അനുമതി വേണമെ ന്ന വ്യവസ്ഥ ഒഴിവാക്കാൻ ആൽ ക്കഹോൾ അടങ്ങിയ വസ്തുക്കളും ടെ നിർമാണ നിയന്ത്രണച്ചട്ടം ഭേ ദഗതി ചെയ്യാനാണ് തീരുമാനം. “വിപ്ലവാരിഷ്ടങ്ങൾ ലഹരിക്ക്

ഉപയോഗിക്കാൻ തുടങ്ങിയപ്പോ ഴാണ് ഇതിന്റെ ഉത്പാദനത്തി ലും വിതരണത്തിലും എക്സ് സ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. കേരളത്തിൽ മാ ത്രമാണ് ഈ നിയന്ത്രണം. സിൻ ആൻഡ് ടോയ്ലറ്റ് പ്രിപ്പറേ ഷൻ ആക്ട് അനുസരിച്ചായിരു ന്നു ആയുർവേദ അരിഷ്ടങ്ങൾക്കും ആസവങ്ങൾക്കും നികുതി ബാധകമാകുന്ന വിധത്തിൽ ലൈസൻസ് കൊണ്ടുവന്നത്. ജി.എ സ്.ടി. വന്നതോടെ ഈ വ്യവസ്ഥ ഇല്ലാതായി.എന്നാൽ, എക്സൈസ് അനു മതി വേണമെന്ന കേരളത്തിൽ മാത്രമുള്ള വ്യവസ്ഥ നിലനിന്നു. ഇതോടെ, എക്സൈസ് ലൈസൻ സില്ലാതെ അരിഷ്ടം വിൽപ്പന നടത്തിയാൽ 25,000 രൂപവരെ പിഴ നൽകേണ്ടിവരും.

വാഹന ത്തിൽ കൊണ്ടുപോയാൽ ലഹരി പാനീയം കടത്തിയതിന് കേസും വരും. ഇതോടെ, അരിഷ്ടത്തിന്റെ യും ആസവത്തിന്റെയും ഉത്പാദ നവും വിതരണവും വിൽപ്പനയും കുറഞ്ഞു.ഔഷധമായി കണക്കാക്കി എക്സൈസ് അനുമതി വേണമെ ന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് കാണിച്ച് ഉത്പാദകരും അവരു മെഡിടെ സംഘടനകളും നിരന്തരം കേ ന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിട്ടുണ്ടായിരു ന്നു. അരിഷ്ടത്തിലും ആസവത്തി ലും ആൽക്കഹോൾ നേരിട്ട് ചേർ ക്കുന്നില്ല. മരുന്നുകളുടെ നിർമാണത്തിനിടയിൽ സ്വാഭാവികമായി രൂപപ്പെടുന്ന ആൽക്കഹോളാണ് ഉണ്ടാകുന്നത്.

ഇതിനെ മദ്യത്തിന് തുല്യമായി കണക്കാക്കാനാകില്ലെന്ന് ആയുർവേദ ഡോക്ടർമാരും മരുന്ന് നിർമാതാക്കളും ചൂണ്ടി കാട്ടുന്നു.ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം അനുസരിച്ച് ആയുർവേദ മരുന്ന് നിർമാണത്തിന് ലൈസൻ വേണം. ഗുഡ്സ് മാനുഫാക്ച റിങ് പ്രാക്ടീസസ് അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് നിർ മാണം.

ഇതിനുപുറമേ, ആയുർ വേദ ഫാർമസ്യൂട്ടിക്കൽസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ.) മാനദ ണ്ഡവും ബാധകമാണ്. 12 ശത മാനത്തിൽ കൂടുതൽ ആൽക്ക ഹോൾ അംശം പാടില്ലെന്നാണ് നിർദേശം.കേരളത്തിൽ ഉത്പാദിപ്പിക്കു ന്ന അരിഷ്ടങ്ങളിലും ആസവ ങ്ങളിലും 10 ശതമാനത്തിൽ കൂടുതൽ  ആൽക്കഹോൾ അംശം ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here