ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ചോദിച്ചിട്ട് മുറിയിലേക്ക് പോയി. എന്നാൽ വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് മുറിയിലേക്ക് പോയതെന്നും മൊഴിയിൽ പറയുന്നു.