തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വാർഡിൽ കിടന്നത് മണിക്കൂറുകളോളം. പുലർച്ചെ 5.30ന് മരിച്ച ഫാത്തിമ എന്ന സ്ത്രീയുടെ മൃതദേഹമാണ് അനാഥമായി വാർഡിൽ കിടന്നത്. ഒടുവിൽ കൂട്ടിരുപ്പുകാർ ബഹളം വച്ചതോടെയാണ് രാവിലെ 10.15ന് ജീവനക്കാരെത്തി മൃതദേഹം മാറ്റിയത്.
മൃതദേഹം മാറ്റാതെ വാർഡിൽ ഭക്ഷണം വിളമ്പിയതോടെ കൂടുതൽ പേർ പ്രതിഷേധിക്കുകയായിരുന്നു. പരാതി ഉയർന്ന ശേഷമാണ് ആശുപത്രി ജീവനക്കാർ മൃതദേഹം പൊതിയാൻ പോലും തയാറായതെന്ന് മറ്റ് രോഗികൾ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.