എറണാകുളത്ത് കൂട്ടബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി ഒന്നരമാസം ഗര്‍ഭിണി

0
107

കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ട ബലാത്സംഗം ചെയ്ത എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണി. സംഭവത്തിൽ യുപി റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരെ  അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ പ്രതികൾ ചങ്ങാത്തം സ്ഥാപിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു പെൺകുട്ടി.

മാർച്ചിലായിരുന്നു ആദ്യ പീഡ‍നം. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളിൽ എത്തിച്ചും പീഡനത്തിനിരയാക്കി.തുടർന്ന് വിഷാദ രോഗ ലക്ഷണങ്ങൾ കാട്ടിയ കുട്ടിയെ ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം തുറന്നു പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഇതോടെ വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയും മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസിലെ മറ്റു മൂന്നു പ്രതികളും അതിഥിത്തൊഴിലാളികളാണ്.അതേസമയം നാടുവിട്ട പ്രതികളെ കണ്ടെത്താൻ യുപി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണു കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here