‘ദി കേരള സ്റ്റോറി’ക്കെതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

0
71

‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. മെയ് 5 ന് ചിത്രം റിലീസ് ചെയ്യാന്‍ പോകുകയാണ്. അതിനാല്‍ അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കാം.

‘ദി കേരള സ്റ്റോറി’ക്കെതിരായ പ്രതിഷേധം

‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ‘എല്ലാ കേസിലും പ്രതിവിധിയായി സുപ്രീം കോടതിക്ക് വരാനാകില്ല.ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാം. ഇവിടെ നമുക്ക് ഒരു സൂപ്പര്‍ ഹൈക്കോടതി ആകാന്‍ കഴിയില്ല.’, ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് കോടതി പറഞ്ഞു.

ആദാ ശര്‍മ്മ നായികയായ ‘ദി കേരള സ്റ്റോറി’ നഴ്സുമാരാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് ഐഎസിലെത്തുന്നു. ബ്രെയിന്‍ വാഷ്, ലവ് ജിഹാദ്, ഹിജാബ്, ഐസിസ് തുടങ്ങിയ വാക്കുകളാണ് ചിത്രത്തിന്റെ ട്രെയിലറില്‍ ഉപയോഗിച്ചിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍

വലിയ കോലാഹലങ്ങള്‍ക്കിടയില്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതോടൊപ്പം പത്ത് വിവാദ രംഗങ്ങളും സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. യുവാക്കള്‍ ഇസ്ലാമിലേക്ക് സ്വാധീനിക്കപ്പെടുന്നതിനാല്‍ രണ്ട് പതിറ്റാണ്ടിനുള്ളില്‍ കേരളം മുസ്ലീം ജനസംഖ്യയുള്ള സംസ്ഥാനമായി മാറുമെന്ന് മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന നീക്കം ചെയ്തു.

ഒരു ഹിന്ദു ദൈവത്തെ തെറ്റായി കാണിച്ചിരിക്കുന്ന ആ രംഗവും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.’ഇന്ത്യന്‍ കമ്യൂണിസ്റ്റുകളാണ് ഏറ്റവും വലിയ കപടനാട്യക്കാര്‍’ എന്ന ചിത്രത്തിലെ ഡയലോഗില്‍ നിന്ന് ഇന്ത്യന്‍ എന്ന വാക്കും ഒഴിവാക്കിയിട്ടുണ്ട്.

 

‘ദ കേരള സ്റ്റോറി’ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുത്!

ദ കേരള സ്‌റ്റോറി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്‌നാട് പോലീസ് രഹസ്യാന്വേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ ക്രമസമാധാനനില തകരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംവിധായകൻ സുദീപ്‌തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’, ടീസർ റിലീസ് ചെയ്തത് മുതൽ വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.  കേരള സ്റ്റോറി വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും കേരളത്തിനെതിരെ വിദ്വേഷപ്രചാരണത്തിനായി ആസൂത്രിതമായി നിർമ്മിച്ചതാണെന്നുമായിരുന്നു പിണറായി വിജയന്റെ വിമർശനം.

അതേസമയം ചിത്രത്തിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേരള മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയായ സിപിഐ എമ്മിന്റെയും നിലപാട് ഇരട്ടത്താപ്പാണെന്ന് വിശേഷിപ്പിക്കുകയും അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിമർശിക്കുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here