കൊതുകു തിരിയില്‍ നിന്ന് തീപടര്‍ന്നു; ഒരു കുടുംബത്തിലെ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു

0
104

കൊതുക് തിരിയില്‍ നിന്നുളള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍
ശ്വാസംമുട്ടി മരിച്ചു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിലാണ് സംഭവം. രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവെച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് തിരിയില്‍ നിന്ന് തലയിണയ്ക്ക് തീപിടിച്ചു. രണ്ടുപേര്‍ തീപിടിത്തത്തിലും നാലുപേര്‍ ശ്വാസംമുട്ടിയുമാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശാസ്ത്രി പാര്‍ക്കിലെ മച്ചി മാര്‍ക്കറ്റില്‍ ഒരു വീടിന് തീപിടിച്ചതായി രാവിലെ ഒമ്പത് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് ഐടിജി ക്രൈം ഹിമാന്‍ഷു മിശ്ര പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

മരണപ്പെട്ട ആറ് പേരില്‍ 4 പുരുഷന്മാരും ഒരു സ്ത്രീയും ഒന്നര വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെയും 45 വയസ്സുള്ള ഒരു പുരുഷന്റെയും ചികിത്സ തുടരുകയാണ്. 22 വയസുള്ള യുവാവിനെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

കൊതുക് തിരി കത്തിച്ച് ഉറങ്ങുന്നത് അപകടകരമാണ്

കൊതുകിനെ അകറ്റുന്ന തിരികളില്‍ ഡിഡിടി,  കാര്‍ബണ്‍ ഫോസ്ഫറസ്, മറ്റ് അപകടകരമായ വസ്തുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അടച്ചിട്ട മുറിയില്‍ കൊതുക് തിരി കത്തിച്ച് ഉറങ്ങുന്നതിലൂടെ മുറിക്കുള്ളിലെ വാതകത്തിന് പുറത്തേക്ക് പോകാനികില്ല. തിരി കത്തിക്കൊണ്ടിരുന്നാല്‍ മുറി മുഴുവന്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയും. മുറിയിലെ ഓക്‌സിജന്റെ അളവ് കുറയുകയും ക്രമേണ, കാര്‍ബണ്‍ മോണോക്‌സൈഡ് വ്യക്തിയുടെ ശരീരത്തില്‍ നിറയുകയും ചെയ്യു. തന്മൂലം  ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും മരണപ്പെടുകയും ചെയ്യാം. ഒരു ഗവേഷണ പ്രകാരം, ഒരു തിരി 100 സിഗററ്റിനെപ്പോലെ അപകടകരമാണ്. ഏകദേശം 2.5 പിഎം (പാര്‍ട്ടിക്കിള്‍ പൊലൂഷന്‍) അതില്‍ നിന്ന് പുറത്തുവരുന്നു. ഇത് ശരീരത്തിന് വളരെ ദോഷകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here