ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു

0
70

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വ്യാപകമായ അറസ്റ്റ് തുടരുകയാണ്. ഇതിനെതിരെ ജൂണ്‍ പത്തിന് ബറേലിയില്‍ വന്‍ പ്രതിഷേധത്തിന് തൗഖീര്‍ റാസ എന്ന മുസ്ലിം പണ്ഡിതന്‍ ആഹ്വാനം ചെയ്തു. ഈ പശ്ചാത്തലത്തില്‍ ജൂലൈ 3 വരെ ബറേലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

1000ത്തിലധികം പേര്‍ക്കെതിരെയാണ് കാണ്‍പൂര്‍ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. 40 പേരെ അറസ്റ്റ് ചെയ്തു. നൂറോളം പേര്‍ കസ്റ്റഡിയിലാണ്. പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ദേശ സുരക്ഷാ നിയമം, ഗുണ്ടാ നിയമം എന്നിവ പ്രകാരമാണ് കേസ്. സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ വിഎസ് മീണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here