കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ്. സ്ഥാനാർഥി നിർണയം കൂടിയാലോചനകൾ ഇല്ലാതെയാണെന്ന് കെ.വി തോമസ്. തൃക്കാക്കരയിൽ സഹതാപമല്ല, രാഷ്ട്രീയ പോരാട്ടമാണ് വേണ്ടത്. മണ്ഡലത്തിൽ വികസന രാഷ്ട്രീയം പറയാൻ താനുണ്ടാവുമെന്നും കെ.തോമസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
യുഡിഎഫിന്റെ ജില്ലാ നേതൃയോഗത്തിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികൾക്കൊന്നും തന്നെ ക്ഷണിക്കാറില്ല.പക്ഷേ മുതിർന്ന നേതാക്കളായ ബെന്നി ബെഹനാൻ, ഡൊമിനിക് പ്രസന്റേഷൻ, കെ. ബാബു തുടങ്ങിയവരോടൊന്നും സ്ഥാനാർഥി നിർണയത്തെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. ഇങ്ങനെയാണോ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടത് എന്ന് കോൺഗ്രസ് പാർട്ടി ആലോചിക്കണമെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു.
ഉമാ തോമസുമായും പി.ടി. തോമസുമായും വളരെയടുത്ത ബന്ധമാണ് തനിക്കും കുടുംബത്തിനുമുള്ളത്. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. ജനങ്ങളുമായി വികസനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.