നിശാപാർട്ടി : വാഗമണ്ണിലെ റിസോർട്ട് സീലു ചെയ്തു, ഉടൻ അടച്ചുപൂട്ടും.

0
68

ഇടുക്കി: നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചുപൂട്ടും. കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി റിസോര്‍ട്ട് സീല്‍ വച്ചിരിക്കുകയാണ്. എസ്പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ യുവതിയുള്‍പ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളില്‍ നിന്ന് എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. കേസില്‍ ഒന്‍പത് പ്രതികളുണ്ട്. ഇന്നലെ രാത്രി റിസോട്ടിലെ നിശാപാ‍ര്‍ട്ടിക്കിടെ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് .25 വനിതകളടക്കം 60 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യല്‍. നാല് പേര്‍ ചേര്‍ന്നാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികള്‍ സഹായികളായ അഞ്ച് പേര്‍ക്ക് നിശാപാര്‍ട്ടിയുടെ വിവരം നല്‍കി. തുടര്‍ന്ന് സമൂഹ്യമാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ച്‌ 60 പേരുടെ പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു.

 

എന്നാല്‍ ജന്മദിനാഘോഷത്തിനായി റിസോ‍ട്ടിലെ മൂന്ന് മുറികള്‍ വാടയ്ക്ക് എടുക്കുകയായിരുന്നുവെന്നും ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്നും റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here