വാഷിംഗ്ടണ്‍: ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങളെ സ്നേഹിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വക്താവ് വിശദമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയ്ക്കെതിരായി ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്.
ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ ജനങ്ങളോടുള്ള ട്രംപിന്‍റെ സന്ദേശമെന്താണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍. ഇന്ത്യ മികച്ച സഖ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിന്‍റെ സുഹൃത്താണെന്നും വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്ലോ വിശദമാക്കിയിരുന്നു. ബുധനാഴ്ച ഇന്ത്യ മികച്ച പങ്കാളിയാണെന്നാണ് യുഎസ് സെക്രട്ടറി മൈക്ക് പോംപിയേ പ്രതികരിച്ചത്.