വിഴിഞ്ഞം തുറമുഖ നിര്‍മാണം; അദാനി ഗ്രൂപ്പിന് 100 കോടി രൂപ നല്‍കി സര്‍ക്കാര്‍.

0
60

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി കൈമാറി.

പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച്‌ 31ന് ഉള്ളില്‍ 347 കോടി രൂപ സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നു. കെഎഫ്‌സിയില്‍ നിന്നും വായ്പയെടുത്താണ് 100 കോടി രൂപ നല്‍കിയത്. ഹഡ്കോ വായ്പ വൈകുന്ന പശ്ചാത്തലത്തിലാണ് കെഎഫ്സിയില്‍ നിന്ന് പണം വായ്പയെടുത്ത് നല്‍കിയത്. നേരത്തെ സഹകരണ കണ്‍സോഷ്യത്തില്‍ നിന്നും വാ‌യ്‌പയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

തുകയ്ക്കായി അദാനി ഗ്രൂപ്പില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പുലിമുട്ട് നിര്‍മാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നല്‍കേണ്ടത്. 347 കോടി രൂപയാണ് ഈ 25 ശതമാനം. റെയില്‍വേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നല്‍കാനുണ്ട്. ആകെ 550 കോടി സഹകരണ കണ്‍സോഷ്യത്തില്‍ നിന്നും വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്.

ആകെ 3400 കോടിയാണ് ഹഡ്കോയില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തിനായി സര്‍ക്കാര്‍ വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 1170 കോടി രൂപയും തുറമുഖത്തോട് അനുബന്ധിച്ച റെയില്‍വേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്. വയബിളിറ്റി ഗ്യപ് ഫണ്ടിനത്തില്‍ കേന്ദ്രം അദാനി ഗ്രൂപ്പിന് നല്‍കേണ്ടത് 818 കോടിയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ടായി കേരളം നല്‍കേണ്ടത് 400 കോടി രൂപയാണ്. വയബിളിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാര്‍ അടക്കം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here