രാമനവമി ദിനത്തിലുണ്ടായ സംഘര്‍ഷം തുടരുന്നു.

0
70

ശ്ചിമ ബംഗാള്‍: രാമനവമി ദിനത്തിലുണ്ടായ സംഘര്‍ഷം മറ്റ് സ്ഥലങ്ങളിലേക്കും പടരുന്നത് കണക്കിലെടുത്ത് ഹൗറയില്‍ 144 പുറപ്പെടുവിച്ചു.

തുടര്‍ച്ചയായ രണ്ടാം ദിവസവും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സസാരം, നളന്ദ എന്നിവിടങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഹൗറയില്‍ ഘോഷയാത്ര നടത്തുന്നതിനിടെയാണ് രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ അക്രമമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കത്തിക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു. ഒരു ദിവസത്തിന് ശേഷം, ഹൗറയിലെ കാസിപാറ മേഖലയില്‍ വീണ്ടും കല്ലേറുണ്ടായി.

അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഹൗറ ടൗണ്‍, അസന്‍സോള്‍-ദുര്‍ഗാപൂര്‍ പോലീസ് കമ്മീഷണറേറ്റ്, ബാരക്പൂര്‍ പോലീസ് കമ്മീഷണറേറ്റ് എന്നിവയുടെ പരിധിയിലുള്ള ചില പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ 2 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

വഡോദരയില്‍, രണ്ട് വ്യത്യസ്ത രാമനവമി ഘോഷയാത്രകള്‍ നഗരത്തിലെ സാമുദായിക-ലോല പ്രദേശങ്ങളായ ഫത്തേപുരയിലൂടെയും സമീപത്തെ കുംഭര്‍വാഡയിലൂടെയും കടന്നുപോകുമ്ബോള്‍ കല്ലെറിഞ്ഞു. കുംഭാര്‍വാഡയില്‍ ജനക്കൂട്ടം നടത്തിയ കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here