ലക്‌നൗ : യൂപിയിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവർത്തകൻ രത്തൻ സിംഗാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലെ വീടിന് മുൻപിൽ നിൽക്കുമ്പോഴാണ് സംഭവം. എന്നാൽ മാധ്യമ പ്രവർത്തനം ചുറ്റിപ്പറ്റിയല്ല മരണകാരണമെന്നും ഭൂമി തർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗ്രാമമുഖ്യനാണ് കൊലപാതകത്തിന് പിന്നിലെന്ന് രത്തൻ സിംഗിന്റെ അച്ഛൻ വിനോദ് സിംഗ് പറഞ്ഞു.
ഗ്രാമമുഖ്യൻ ഝാബർ സിംഗിന്റെ സഹോദരനുമായി കഴിഞ്ഞ ദിവസം വൈകിട്ട് രത്ത് സിംഗ് വഴക്കുണ്ടാക്കിയിരുന്നു. മകൻ അവരുടെ വീട്ടിൽ പോയിരുന്നുവെന്നും അവിടെ വച്ചായിരിക്കാം കൊലപാതകം നടന്നതെന്നും അച്ഛൻ ആരോപിച്ചു.
രത്തൻ സിംഗിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.