ആയുസ് 100 വര്‍ഷം വരെ, ജിഐ ടാഗ് പ്രതീക്ഷയില്‍ കുറ്റ്യാടി തെങ്ങ്; ലോക നാളീകേര ദിനം കേരളത്തിന് ഏറെ പ്രാധാന്യം

0
37

കേരളത്തിൻ്റെ മൊത്തം കൃഷിയുടെ 36 ശതമാനവും തെങ്ങാണ്. കേരളത്തിൻ്റെ പ്രധാന നാണ്യ വിളയായ തെങ്ങിൽ നിന്നുള്ള വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചാല്‍ മാത്രമേ സംസ്ഥാനത്തിൻ്റെ കാര്‍ഷിക മേഖലയിലെ മൊത്തം വരുമാന വര്‍ ധന സാധ്യമാകൂ

കോഴിക്കോട്: ഇന്ന് ലോക നാളീകേര ദിനം. നാളികേര മേഖലയില്‍ നവീകരണം ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഈ വര്‍ഷത്തെ ദിനാചരണത്തിൻ്റെ മുഖ്യപ്രമേയം. കേരം തിങ്ങും കേരളനാടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാമാണിത്‌. നമ്മുടെ മൊത്തം കൃഷിയുടെ 36 ശതമാനവും തെങ്ങാണ്. കേരളത്തിൻ്റെ പ്രധാന നാണ്യ വിളയായ തെങ്ങിൽ നിന്നുള്ള വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചാല്‍ മാത്രമേ സംസ്ഥാനത്തിൻ്റെ കാര്‍ഷിക മേഖലയിലെ മൊത്തം വരുമാന വര്‍ ധന സാധ്യമാകൂ എന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.

2024 ലെ കണക്കനുസരിച്ച്‌ കേരളത്തില്‍ 7.66 ലക്ഷം ഹെക്‌ടറില്‍ തെങ്ങുകൃഷിയുണ്ട്. ഇതില്‍ നിന്നുള്ള വാര്‍ഷിക ഉത്‌പ്പാദനം 552.2 കോടി നാളികേരമാണ്. ഉത്‌പ്പാദന ക്ഷമത ഹെക്‌ടറൊന്നിന്‌ 720 നാളികേരവുമാണ്‌. കഴിഞ്ഞ 25 വർഷത്തെ കണക്ക് പ്രകാരം കേരളത്തിലെ തെങ്ങു കൃഷിയുടെടെ വിസ്‌തൃതി 17 ശതമാനം കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കേരളക്കരയിൽ തെക്ക് വടക്കോളം തെങ്ങ് ഉണ്ടെങ്കിലും കുറ്റ്യാടി തെങ്ങിനും തേങ്ങക്കും പ്രാധാന്യമേറെയാണ്. അതുകൊണ്ട് തന്നെ ഭൗമ സൂചിക പദവിയിലേക്ക് എത്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഈ സവിശേഷമായ തെങ്ങിന് അർഹമായ അംഗീകാരം ലഭിക്കാൻ കേരള കാർഷിക സർവകലാശാലയും (കെഎയു) കാവിലുമ്പാറ ഗ്രാമപ്പഞ്ചായത്തും പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇതിൻ്റെ പ്രക്രിയകൾ വിശദീകരിക്കാൻ സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ കാവിലുമ്പാറ സന്ദർശിച്ചു. ഭൗമ സൂചിക രജിസ്റ്ററിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അവർ ചർച്ച ചെയ്‌തു ഏതാനും തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെയാണ് ഭൗമ സൂചികയിൽ ഇടം പിടിക്കുന്ന അടുത്ത കേരള ഉത്പന്നം കുറ്റ്യാടി തെങ്ങായിരിക്കും എന്ന പ്രതീക്ഷ കൈവന്നത്.

ഇതിൻ്റെ പ്രക്രിയകൾ വിശദീകരിക്കാൻ സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ കാവിലുമ്പാറ സന്ദർശിച്ചു. ഭൗമ സൂചിക രജിസ്റ്ററിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അവർ ചർച്ച ചെയ്‌തു ഏതാനും തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെയാണ് ഭൗമ സൂചികയിൽ ഇടം പിടിക്കുന്ന അടുത്ത കേരള ഉത്പന്നം കുറ്റ്യാടി തെങ്ങായിരിക്കും എന്ന പ്രതീക്ഷ കൈവന്നത്.

ഇതിൻ്റെ പ്രക്രിയകൾ വിശദീകരിക്കാൻ സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ കാവിലുമ്പാറ സന്ദർശിച്ചു. ഭൗമ സൂചിക രജിസ്റ്ററിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അവർ ചർച്ച ചെയ്‌തു ഏതാനും തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെയാണ് ഭൗമ സൂചികയിൽ ഇടം പിടിക്കുന്ന അടുത്ത കേരള ഉത്പന്നം കുറ്റ്യാടി തെങ്ങായിരിക്കും എന്ന പ്രതീക്ഷ കൈവന്നത്.

ഇതിൻ്റെ പ്രക്രിയകൾ വിശദീകരിക്കാൻ സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ കാവിലുമ്പാറ സന്ദർശിച്ചു. ഭൗമ സൂചിക രജിസ്റ്ററിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അവർ ചർച്ച ചെയ്‌തു ഏതാനും തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെയാണ് ഭൗമ സൂചികയിൽ ഇടം പിടിക്കുന്ന അടുത്ത കേരള ഉത്പന്നം കുറ്റ്യാടി തെങ്ങായിരിക്കും എന്ന പ്രതീക്ഷ കൈവന്നത്.

ഇതിൻ്റെ പ്രക്രിയകൾ വിശദീകരിക്കാൻ സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ കാവിലുമ്പാറ സന്ദർശിച്ചു. ഭൗമ സൂചിക രജിസ്റ്ററിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അവർ ചർച്ച ചെയ്‌തു ഏതാനും തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെയാണ് ഭൗമ സൂചികയിൽ ഇടം പിടിക്കുന്ന അടുത്ത കേരള ഉത്പന്നം കുറ്റ്യാടി തെങ്ങായിരിക്കും എന്ന പ്രതീക്ഷ കൈവന്നത്.

ഇതിൻ്റെ പ്രക്രിയകൾ വിശദീകരിക്കാൻ സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ കാവിലുമ്പാറ സന്ദർശിച്ചു. ഭൗമ സൂചിക രജിസ്റ്ററിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് അവർ ചർച്ച ചെയ്‌തു ഏതാനും തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു. ഇതോടെയാണ് ഭൗമ സൂചികയിൽ ഇടം പിടിക്കുന്ന അടുത്ത കേരള ഉത്പന്നം കുറ്റ്യാടി തെങ്ങായിരിക്കും എന്ന പ്രതീക്ഷ കൈവന്നത്.

മൂന്ന് വർഷം മുമ്പാണ് കാവിലുമ്പാറ ഗ്രാമപ്പഞ്ചായത്ത് കുറ്റ്യാടി തെങ്ങിന് ജിഐ ടാഗ് ലഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് പൊന്നാട്ടിൽ പറഞ്ഞു. പ്രാഥമിക പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് വാർഷിക ബജറ്റിൽ 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഭൗമ സൂചികയുടെ സാധ്യത ചൂണ്ടിക്കാണിച്ചത്. ദേശീയ, അന്തർദേശീയ തലത്തിൽ കുറ്റ്യാടി തേങ്ങ വിപണനം ചെയ്യുന്നതിന് ഈ ടാഗ് കർഷകരെ വളരെയധികം സഹായിക്കും. കുറ്റ്യാടി തെങ്ങ്‌ കൃഷിചെയ്യുന്ന മറ്റ് പഞ്ചായത്തുകളെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡൻ്റ് പറഞ്ഞു.കുറ്റ്യാടി മേഖലയിൽ കൃഷി ചെയ്യുന്ന ഈ തെങ്ങ്, നട്ട് അഞ്ച് വർഷത്തിനുള്ളിൽ വിളവ് നൽകാൻ തുടങ്ങും. ഉയർന്ന വിളവ് നൽകുന്നു എന്നതാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. കൂടാതെ, തെങ്ങിൻ തടി മറ്റ് തെങ്ങുകളെ അപേക്ഷിച്ച് വളരെ ശക്തമാണ്. തേങ്ങക്ക് വലിപ്പവും ഉള്ളിൽ കട്ടിയും കൂടുതലുള്ളതിനാൽ വെളിച്ചെണ്ണയും കൂടുതൽ ലഭിക്കുന്നു. മിക്ക കീടങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കാൻ കഴിവുള്ള കുറ്റ്യാടി തെങ്ങുകൾക്ക് 100 വർഷത്തിലധികം ആയുസുമുണ്ട്.

ഞങ്ങൾ മറ്റ് നിരവധി തരം തെങ്ങുകൾ പരീക്ഷിച്ചു, പക്ഷേ അവയ്‌ക്കൊന്നും കാലാവസ്ഥയെ നേരിടാനും ഇതുപോലുള്ള വിളവ് നൽകാനും കഴിയില്ല. മരുതോങ്കരയിലെ നാളികേര കർഷകനായ മോഹനൻ മത്തത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. തേങ്ങയുടെ പ്രത്യേകതയാണ് ഇതിനെ വളരെയധികം ജനപ്രിയമാക്കിയത്. കൃഷി വകുപ്പ് എല്ലാ വർഷവും സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നതിനായി കുറ്റ്യാടിയിൽ നിന്ന് തെങ്ങിൻ തൈകൾ ശേഖരിക്കാറുണ്ട്.

കുറ്റ്യാടി മേഖലയിൽ തേങ്ങയുടെ വിൽപ്പനയിലൂടെ മാത്രമല്ല, തൈകളുടെ വിൽപ്പനയിലൂടെയും ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് നാളികേര കർഷകരുണ്ട്. അതേസമയം വിളവ് മെച്ചപ്പെടുത്തുന്നതിനോ മണ്ടരി പോലുള്ള രോഗം പിടിപെട്ട് വിളവും വരുമാന നഷ്‌ടവും അനുഭവിക്കുന്ന കർഷകരെ പിന്തുണയ്ക്കുന്നതിനോ സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല. കൃഷി വകുപ്പ് പോലും രോഗം പിടിപെട്ട തേങ്ങ എടുക്കുന്നില്ല. ഇത് വലിയ തോതിൽ നഷ്‌ടമുണ്ടാക്കുന്നതായി കര്‍ഷകൻ മോഹനൻ പറഞ്ഞു.

കേരളത്തില്‍ വ്യാപകമായി കൃഷിചെയ്യുന്ന തെങ്ങിനമാണ് പശ്ചിമതീര നെടിയ (ഡെബ്ളിയുസിടി) ഈ ഇനത്തില്‍ നിന്നും കുറ്റ്യാടി തെങ്ങിന്‌ ചില പ്രത്യേകുതകളുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ്‌ ഇതില്‍ സവിശേഷം. 2014-ല്‍ സി.പി.സി.ആര്‍.ഐയിലെ ഒരു സംഘം ശാസ്ത്രഞ്ജർ കാസര്‍കോട്ടെ ഡെബ്ളിയുസിടി തെങ്ങുകളെയും കുറ്റ്യാടി തെങ്ങുകളെയും താരതമ്യപ്പെടുത്തി ഒരു പഠനം നടത്തിയിരുന്നു. രണ്ടിനവും തമ്മില്‍ വുത്യാസങ്ങളുണ്ടെന്നായിരുന്നു പഠന റിപ്പോർട്ട്.
ഉയരം, കുലകൾ തേങ്ങയുടെ തൂക്കം, എണ്ണയുടെ അംശം എന്നിവ കൂടുതൽ കുറ്റ്യാടി തേങ്ങയിൽ ആണെന്ന് അവർ കണ്ടെത്തി. പല പ്രത്യേകതകൾ ഉണ്ടായിട്ടും വില സർവകാല റെക്കോഡ് ഭേദിച്ചിട്ടും എന്തേ ടാഗ് ചെയ്യപ്പെടാതെ പോയി എന്ന ചോദ്യങ്ങൾക്ക് ഇനിയെങ്കിലും ഒരു അനുകൂല മറുപടി ലഭിക്കും എന്നതാണ് കുറ്റ്യാടിയിലെ കർഷകരുടെ പ്രതീക്ഷ.
ഭൗമ സൂചിക അംഗീകാരം (Geographical Indication – GI Tag)
​ഒരു പ്രത്യേക ഉത്‌പ്പന്നത്തിന് അതിൻ്റെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെട്ട പ്രത്യേകതകൾ കാരണം ലഭിക്കുന്ന അംഗീകാരമാണ് ഭൗമ സൂചിക അംഗീകാരം. ഒരു ഉത്‌പ്പന്നം ഒരു പ്രത്യേക ഭൂപ്രദേശത്ത് (ഗ്രാമം, പട്ടണം, സംസ്ഥാനം, അല്ലെങ്കിൽ രാജ്യം) മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിൽ, അതിൻ്റെ തനതായ ഗുണമേന്മ, പ്രശസ്‌തി, സവിശേഷതകൾ എന്നിവ ആ സ്ഥലത്തിൻ്റെ പ്രത്യേകതകൾ കാരണം ലഭിക്കുന്നതാണ്. ലഭിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അംഗീകാരം ലഭിച്ച ഉത്പ്പന്നത്തിന് നിയമപരമായ സംരക്ഷണം ലഭിക്കും. ഇത് വ്യാജ ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നത് തടയിടുകയും, ഉപഭോക്താക്കളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ജി.ഐ ടാഗ് ഒരു ഉത്പ്പന്നത്തിൻ്റെ ഗുണമേന്മയുടെയും ആധികാരികതയുടെയും അടയാളമാണ്. ഇത് വിപണിയിൽ ഉൽപ്പന്നത്തിന് കൂടുതൽ മൂല്യം നേടിക്കൊടുക്കുകയും, കയറ്റുമതി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഈ പദവി ലഭിക്കുന്നതോടെ ഉൽപ്പന്നത്തിന് കൂടുതൽ ഡിമാൻഡ് ഉണ്ടാകുന്നു. ഇത് ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കും തൊഴിലാളികൾക്കും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്നു.

ഇന്ത്യയില്‍ നാനൂറില്‍പരം തനത് ഉത്പന്നങ്ങളാണ് ഇതുവരെ ജി ഐ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തേക്കാണ് ഭൗമസൂചിക പദവി നല്‍കുക. പിന്നീട് പുതുക്കി നല്‍കും. സംസ്ഥാനത്ത് ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി ലഭിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് നിലവിൽ 35 ഭൗമ സൂചിക ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. വയനാട് ജീരകശാല അരി, വയനാട് റോബസ്റ്റ കോഫി, വാഴക്കുളം കൈതച്ചക്ക, മധ്യ തിരുവിതാംകൂർ ശർക്കര, മറയൂർ ശർക്കര, കുത്താംപുള്ളി കൈത്തറി, നവരയരി, പൊക്കാളി അരി, ആറന്മുള കണ്ണാടി, പാലക്കാടൻ മട്ട, ചേന്ദമംഗലം മുണ്ടുകൾ, കാസർകോഡ് സാരി, എടയൂർ മുളക്, നിലമ്പൂർ തേക്ക്, ആലപ്പുഴ ഏലക്ക, തിരൂർ വെറ്റില, ചെങ്ങലിക്കോടൻ നാടൻ നേന്ത്ര തുടങ്ങിവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here