ഓരോ ദിവസവും രോഗികളുടെ എണ്ണം വർധിക്കുന്നതാണ് മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും പൊലീസ് സേനാംഗങ്ങള്‍ക്കും രോഗം ബാധിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
ഇന്നലെ മാത്രം 221 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. നിലമ്പൂരിൽ ഹൃദയാഘാതം മൂലം മരിച്ച നയാസിനും രോഗം ബാധിച്ചിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂർണ ലോക്ഡൗണാണ്. ഇതിനുപുറമേ കൂടുതൽ നിയന്ത്രണങ്ങൾ ആലോചനയിലാണ്.