അമ്മ വഴക്ക് പറഞ്ഞതിന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി മരണപ്പെട്ടു.

0
44

കൊൽക്കത്ത: കൊൽക്കത്തയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. അമ്മയുമായി വഴക്കുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ന്യൂ ടൗണിലെ കുറ്റിക്കാട്ടിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ അവസാനമായി ഒരു റിക്ഷക്കാരനൊപ്പമാണ് കണ്ടതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

പീഡനത്തിന് ഇരയായ പെൺകുട്ടി എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പഠിക്കാത്തതിന് പെൺകുട്ടിയെ അമ്മ വഴക്കുപറഞ്ഞു. ഇതിനെത്തുടർന്ന് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. രാത്രി 10 മണിയോടെയാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീട് വിട്ടുപോകുന്നതിന് മുൻപ് പെൺകുട്ടി ഒരു കത്ത് എഴുതിവെച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ’ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

വീട്ടിൽ നിന്നും ഇറങ്ങിപോയ പെൺകുട്ടി പിറ്റേദിവസമായിട്ടും വീട്ടിൽ തിരിച്ചെത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ ശേഷം റിക്ഷയിൽ കയറി പോകുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് റിക്ഷാ ഡ്രൈവറായ സൗമിത്ര റോയ് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പിറ്റേന്ന് രാവിലെ, ന്യൂ ടൗണിലെ ലോഹർ പുൽ പ്രദേശവാസികൾ മൃതദേഹം കാണുകയും പോലീസിൽ അറിയിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പ്ലോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയുടെ ശരീരത്ത് കഴുത്ത് ഞെരിച്ചതിൻ്റെ പാടുകളുണ്ടെന്നും ശരീരമാസകലം മുറിവുകളുണ്ടെന്നും പോലീസ് പറയുന്നു. മരണകാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. പ്രതിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിന് പൊലീസിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, പ്രതിയും കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു.

അതേസമയം, പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രതിയുടെ ഭാര്യ പറഞ്ഞതായി എൻടിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രതി ജന്മനാടായ റാണാഘട്ടിൽ വെച്ച് ഒരു സ്ത്രീയോട് ഇയാൾ മോശമായി പെരുമാറിയിരുന്നു. തുടർന്ന് ആ സ്ത്രീയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നുവെന്നും ഭാര്യ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here