700 ഏക്കർ ഭൂമിയിൽ 170 മുറികളുള്ള കൊട്ടാരം;

0
41

ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ നാലിരട്ടി വലിപ്പമുണ്ട്. 24000 കോടി രൂപയുടെ മൂല്യം. 700 ഏക്കറിൽ 170 മുറികളിൽ തീർത്തിരിക്കുന്ന വിസ്മയം. ഗുജറാത്തിലെ വഡോദരയിലെ ഈ കൊട്ടാരത്തിലാണ് ബറോഡയിലെ രാജകുടുംബം ഇപ്പോഴും താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണിത്.

ലക്ഷ്മി വിലാസ് പാലസിലാണ് രാജകുടുംബാംഗമായ സമർജിത്‌സിൻഹ് ഗ്വെയ്ക്‌വാദും ഭാര്യ രാധികരാജും താമസിക്കുന്നത്. 1880-കളിൽ മഹാരാജ സായാജിറാവു ഗ്വെയ്ക്‌വാദാണ് ഇത് പണി കഴിപ്പിച്ചത്. അക്കാലത്ത് ബെൻസിൻെറ പേറ്റന്റോട് കൂടിയ വാഹനങ്ങൾ ഇന്ത്യയിൽ കൈവശം വെച്ചിരുന്ന രാജാക്കൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് മകൻ രഞ്ജിത്സിൻഹ് രാജാവായി. അതിനുശേഷം അദ്ദേഹത്തിൻെറ മകൻ. ഗുജറാത്തിലെയും ബനാറസിലെയും 17 ക്ഷേത്രങ്ങൾ നടത്തുന്ന ടെമ്പിൾ ട്രസ്റ്റിൻ്റെ നിയന്ത്രണം ഇപ്പോഴും സമർജിത്‌സിൻഹ് ഗ്വെയ്ക്‌വാദിനാണ്.ബറോഡയിലെ പ്രശസ്തമായ ഈ രാജകുടുംബാംഗങ്ങളുടെ പക്കൽ 1934-ലെ റോൾസ് റോയ്‌സ്, 1948-ലെ ബെൻ്റ്‌ലി മാർക്ക് VI, 1937-ലെ റോൾസ് റോയ്‌സ് ഫാൻ്റം III തുടങ്ങിയ മറ്റ് വാഹനങ്ങളുമുണ്ട്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ വിവിധ ബിസിനസ് സംരംഭങ്ങൾ എന്നിവയുൾപ്പെടെ 20,000 കോടി രൂപയുടെ ആസ്തിയാണ് രാജകുടുംബത്തിനുള്ളത്.

ലക്ഷ്മി വിലാസ് പാലസിൻ്റെ ഉടമസ്ഥാവകാശം സമർജിത്‌സിൻഹ് ഗെയ്ക്വാദിന് തന്നെയാണ്. ഗ്വെയ്ക്വാദ് ഒരു മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ്. രഞ്ജിത് സിൻഹ് പ്രതാപ്‌സിൻഹ് ഗ്വെയ്ക്വാദിൻ്റെയും ശുഭാംഗിനിരാജെയുടെയും ഏക മകനാണ് സമർജിത്‌സിൻഹ് . ഡെറാഡൂണിലെ ദ ഡൂൺ സ്‌കൂളിലാണ് പഠിച്ചത്.

പിതാവിൻ്റെ മരണശേഷം 2012 മെയ് മാസത്തിൽ സമർജിത്‌സിൻഹ് മഹാരാജാവുകയായിരുന്നു. 2012 ജൂൺ 22-ന് ലക്ഷ്മി വിലാസ് പാലസിൽ വെച്ചു തന്നെയായിരുന്നു ചടങ്ങുൾ. 2013-ൽ ഇദ്ദേഹം അമ്മാവൻ സംഗ്രാംസിൻഹ് ഗെയ്ക്‌വാദുമായുള്ള സ്വത്തു തർക്കങ്ങൾ ഒക്കെ പരിഹരിച്ച് ലക്ഷ്മി വിലാസ് കൊട്ടാരത്തിൻ്റെ ഉടമയാകുകയായിരുന്നു. 20,000 കോടിയിലധികം രൂപയുടെ സ്വത്താണ് ഇങ്ങനെ ഇദ്ദേഹത്തിന് ലഭിച്ചത്. 2014മുതൽ ബിജെപിയിൽ ചേർന്നിരുന്നെങ്കിലും 2017 മുതൽ രാഷ്ട്രീയത്തിൽ സജീവമല്ല.സമർജിത്‌സിൻഹ് ഒരു മികച്ച ഗോൾഫ് പ്ലെയർ കൂടെയാണ്. ലക്ഷ്മി വിലാസ് പാലസ് കോംപ്ലക്‌സിൽ മാത്രം 10-ഹോൾ ഗോൾഫ് കോഴ്‌സും പ്രത്യേക ക്ലബ്ബ് ഹൗസും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here