ഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിയ്ക്കും. നാളെ പതിനൊന്ന് മണിയോടെ ക്ഷേത്രനഗരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഹനുമാന്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. പത്ത് മിനിട്ട് നേരം അവിടെ ചെലവഴിക്കും. തുടര്‍ന്ന് പതിനൊന്നരയോടെ ഒരു മണിക്കൂര്‍ നീളുന്ന ഭൂമിപൂജ. ഭൂമി പൂജക്ക് ശേഷം ക്ഷേത്ര മുറ്റത്ത് പ്രധാനമന്ത്രി പാരിജാത തൈ നടും.ക്ഷേത്ര നിർമാണ ആരംഭ ചടങ്ങുകൾ അന്തർ ദേശീയ തലത്തിൽ തന്നെ വൻ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം.
അതീവ സുരക്ഷയോടെ 200 പേർ മാത്രമാവും ചടങ്ങിൽ പങ്കെടുക്കുക. മാത്രമല്ല, പങ്കെടുക്കാൻ കഴിയാത്ത ആളുകളെയും ചടങ്ങിന്റെ ഭാഗമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യുന്നുണ്ട്. രാജസ്ഥാനിൽ നിന്നും കല്ലുകളെത്തിച്ചാണ് ശിലാ നിർമാണം പുരോഗമിക്കുന്നത്.