തിരുവനന്തപുരം > ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് എസ്സിഇആര്‍ടിയുടെ സഹായത്തോടെ പ്രത്യേക പാഠ്യപദ്ധതി.
വിവിധ വകുപ്പുകള്‍ കൈകോര്‍ത്തുള്ള പഠനപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിന് ചര്‍ച്ച ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 75 ലക്ഷം രൂപയും നീക്കിവച്ചു.
ബോധവല്‍ക്കരണ പഠനപ്രവര്‍ത്തന മൊഡ്യൂള്‍ എസ്സിഇആര്‍ടി തയ്യാറാക്കും. തെരഞ്ഞെടുക്കപ്പെട്ട അധ്യാപര്‍ക്കും കുട്ടികള്‍ക്കും എക്സൈസ് വകുപ്പിന്റെ സഹായത്തോടെ പരിശീലനം നല്‍കും. ഏതാനും ജില്ലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട പരിശീലനം. എക്സൈസ്, പൊലീസ്, വനിതാ ശിശുവികസനം, സാമൂഹ്യനീതി, ആരോഗ്യം, വിമുക്തി മിഷൻ എന്നിവരുടെ സഹകരണത്തോടെയാകും തുടര്‍ പ്രവര്‍ത്തനം.
ജില്ലകളില്‍ പത്തുവീതം സ്കൂളുകളെ തെരഞ്ഞെടുത്ത് സ്കൂളുകളിലും പ്രദേശത്തും കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിവിരുദ്ധ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
പ്രവേശനോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. എല്ലാ സ്കൂളിലും ജൂണ്‍ ഒന്നിന് രാവിലെ 10ന് പ്രവേശനോത്സവം നടക്കും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്‌എസ്‌എസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.