കോലിയും രോഹിത്തും പോലും അവന്‍റെ പന്തുകള്‍ക്ക് മുന്നില്‍ ചൂളും; ഇന്ത്യന്‍ ബൗളറെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

0
59

ദില്ലി: ഇന്ത്യന്‍ ടീമില്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയ ബൗളര്‍ ആരായിരിക്കും. ജസ്പ്രീത് ബുമ്ര എന്നായിരിക്കും ആരാധകര്‍ ആദ്യം പറയുന്ന ഉത്തരം. രവീന്ദ്ര ജഡേജയെന്നോ കുല്‍ദീപ് യാദവെന്നോ അശ്വിനെന്നോ പിന്നാലെ പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല ഇന്ത്യന്‍ ബൗളര്‍മാരില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്.

അത് പേസര്‍ മുഹമ്മദ് ഷമിയാണ്. ഇന്ത്യന്‍ ടീമിലെ മികച്ച ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും പോലും നെറ്റ്സില്‍ ഷമിയെ നേരിടുന്നത് വെറുക്കുന്നവരാണെന്ന് കാര്‍ത്തിക് പറയുന്നു. താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറാണ് ഷമിയെന്നും ക്രിക് ബസിന്‍റെ ഷോയില്‍ കാര്‍ത്തിക് പറഞ്ഞു.

ഷമിയെ വിശേഷിപ്പിക്കാന്‍ ഒരു വാക്കുണ്ടെങ്കില്‍ അത് ‘പീഡകന്‍ ഷമി’ എന്നാകും. കാരണം എന്‍റെ കരിയറില്‍ ഞാന്‍ നെറ്റ്സില്‍ നേരിട്ടിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറാണ് ഷമി. മത്സരങ്ങളിലും ഷമി എന്നെ നിരവധി തവണ പുറത്താക്കിയിട്ടുണ്ട്. നെറ്റ്സില്‍ കളിക്കുമ്പോള്‍ പോലും അവനെ നേരിടുക വെല്ലുവിളിയാണ്. എനിക്ക് മാത്രമാണ് അവനെ നേരിടാന്‍ ബുദ്ധിമുട്ടെന്നാണ് ആദ്യമൊക്കെ ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ കോലിയോടും രോഹിത്തിനോടും ചോദിച്ചപ്പോള്‍ ഇതിഹാസതാരങ്ങളായ അവരും ഷമിക്കെതിരെ കളിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നാണ് പറഞ്ഞത്.

ഷമിയുടെ സീം പൊസിഷനും ലെങ്തുമാണ് ബാറ്റര്‍മാരുടെ പേടി സ്വപ്നമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് അയാളെ നേരിടുന്നത് അവര്‍ ഇഷ്ടപ്പെടാതാരിക്കാന്‍ കാരണം. നെറ്റ്സില്‍ പോലും മികച്ച സീം പൊസിഷനും അപകടകരമായ ലെങ്തിലുമാണ് ഷമി സഹതാരങ്ങള്‍ക്കെതിരെ പന്തെറിയുക. ഒന്നുകില്‍ വിക്കറ്റ് കീപ്പര്‍ക്ക് അല്ലെങ്കില്‍ സ്ലിപ്പില്‍ ക്യാച്ച് എന്നതാണ് ഷമിയുടെ ഇത്തരം പന്തുകള്‍ നേരിടുമ്പോള്‍ സംഭവിക്കുക.

പലപ്പോഴും നിര്‍ഭാഗ്യവാനുമാണ് ഷമി. അവന്‍റെ ലെങ്ത്തുവെച്ച് നിരവധി തവണ ഒരു ബാറ്ററെ ബീറ്റ് ചെയ്യുമെങ്കിലും ചിലപ്പോള്‍ വിക്കറ്റ് വീഴില്ല. വിദേശ പര്യടനങ്ങളില്‍ അവന്‍ പലപ്പോഴും അവനായിരിക്കും ബാറ്ററെ ഏറ്റവും കൂടുതല്‍ ബീറ്റ് ചെയ്ത ബൗളര്‍. പക്ഷെ വിക്കറ്റ് കിട്ടാത്തതിനാല്‍ മോശം ബൗളറായി വിലയിരുത്തപ്പെടുകയും ചെയ്യും. റിവേഴ്സ് സ്വിംഗ് ലഭിക്കുന്ന സാഹചര്യങ്ങളാണെങ്കില്‍ പിന്നെ ഷമിയെ കളിക്കുക എന്നത് അസാധ്യമാണെന്നും കാര്‍ത്തിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here