ഒറ്റക്കുലയില്‍ 300 എണ്ണം; 50 അടി ഉയരം; ലോകത്തിലെ ഏറ്റവും വലിയ വാഴ

0
59

വാഴയും വാഴപ്പഴങ്ങളും വാഴ കൃഷിയും മലയാളികള്‍ സാധരണയായി കാണുന്നതാണ്. നേന്ത്രന്‍, റോബസ്റ്റ്, കദളി, പാളയങ്കോടന്‍, ഞാലിപ്പൂവന്‍ എന്നിങ്ങനെ നിരവധി ഇനം വാഴകള്‍ കേരളത്തില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്.

എന്നാല്‍ ഒറ്റക്കുലയില്‍ തന്നെ 300ല്‍ അധികം പഴമുണ്ടാകുന്ന 12 ഇഞ്ച് വരെ നീളമുള്ള ഒരു​വാഴപ്പഴം ലോകത്തുണ്ടെന്നത് കൗതുകകരമായ ഒന്നാണ്.

പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത്തരത്തിലൊരു വാഴയും വാഴപ്പഴവും ലോകശ്രദ്ധ നേടുന്നത്. ഏകദേശം 50 അടി വരെയാണ് ഏറ്റവും വലിയ വാഴപ്പഴമുണ്ടാകുന്ന വാഴയുടെ ഉയരം. ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന് പേരുകേട്ട മുസ ഇന്‍ഗെന്‍സിലാണ് വലിയ വാഴപ്പഴം ഉണ്ടാകുന്നത്.

ഒറ്റക്കുലയില്‍ 300 പഴങ്ങള്‍ വരെയാണുണ്ടാകുന്നത്. ഹൈലാന്‍ഡ് ബനാന ട്രീ എന്നും ഈ സസ്യം അറിയപ്പെടുന്നുണ്ട്. നേന്ത്ര പഴത്തിന്റേത് പോലെ മഞ്ഞനിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ഇതില്‍ ബ്രൗണ്‍ നിറത്തിലുള്ള വിത്തുകളും കാണാം. ദ്വീപ് നിവാസികള്‍ ചില രോഗങ്ങളുടെ പ്രതിരോധത്തിനായും ഈ പഴം ഉപയോഗിക്കുന്നത്.

ചെറിയ പുളിയുള്ള മധുരമാണ് പഴത്തിന്റെ രുചി. ഈ സസ്യത്തിന്റെ ഭാഗങ്ങള്‍ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. വേഷകനായ ജെഫ് ഡാനിയേല്‍സാണ് 1989ല്‍ ഈ വാഴ കണ്ടെത്തിയത്. മഴക്കാടുകളില്‍ വളരുന്നതിനാല്‍ അതേ പരിതസ്ഥിതിയാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറെ അഭികാമ്യം.വളരെ പഴക്കമുള്ള വാഴയിനം കൂടിയാണ് ഇത്.

130 കിലോ ഭാരമുള്ള ഈ വാഴക്കുല 2001 ജൂലൈയിലാണ് വിളവെടുത്തത്. നാനൂറ് ഏക്കറോളം വിസ്തീര്‍ണമുള്ള ലാസ് കാല്‍മാസ് എന്ന വാഴക്കൃഷി ഫാമില്‍ നിന്നാണ് ഇതു കിട്ടിയത്. 473 വാഴപ്പഴങ്ങള്‍ ഇതില്‍ അടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here