ലക്‌നൗ : സാമൂഹ്യവിരുദ്ധരുടെ വെടിയേറ്റ് പത്രപ്രവര്‍ത്തകന്‍ മരിച്ചു. ഗാസിയാബാദ് സ്വദേശിയായ വിക്രം ജോഷിയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോഷി ഗാസിയാബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുകയായിരുന്നു.
പ്രാദേശിക പത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ ജോഷിക്ക് നേരെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. മക്കളുമായി ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു ജോഷി. ഇതിനിടെയാണ് ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ അദ്ദേഹത്തെ ആക്രമിച്ചത്. സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് ജോഷിക്ക് നേരെയുള്ള ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുന്‍പ് ജോഷിയുടെ മരുമകളെ ആക്രമികള്‍ ശല്യം ചെയ്തിരുന്നു. ജോഷി ഇത് ചോദ്യം ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.