ഹൈദരാബാദ്: ലോക്ഡൗണിനിടയില്‍ പിടിച്ചെടുത്ത മദ്യകുപ്പികൾ റോഡ്റോളർ കയറ്റി നശിപ്പിച്ചു. നിയമവിരുദ്ധമായി വില്‍ക്കാന്‍ ശ്രമിച്ച 72 ലക്ഷം രൂപയുടെ മദ്യമാണ് ആന്ധ്രാ പൊലീസ് നശിപ്പിച്ചത്. മാച്ചിലിപട്ടണത്തെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് പോലീസ് റോഡ്റോളർ ഉപയോഗിച്ച് എല്ലാം നശിപ്പിച്ചു കളഞ്ഞത്.
ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയില്‍ ലോക്ഡൗണിനിടയിലും നിയമവിരുദ്ദമായി വില്‍ക്കാൻ എത്തിച്ച മദ്യക്കുപ്പികളാണിത്.അതുംകൃഷ്ണ ജില്ലാ പോലീസ് മേധാവി വി മോഹനറാവുവാണ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നിർദേശം നല്‍കിയത്.