തൊടുപുഴ :സാധാരണക്കാരായ ജനങ്ങൾ 70 വർഷത്തിലേറെയായി കൈവശം വെച്ചിരിക്കുന്ന പട്ടയഭൂമിയിൽനിന്ന് കുടിയിറക്കാനുള്ള കെ.എ.പി ബറ്റാലിയൻ അധികൃതരുടെ നടപടി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കലക്ടർക്ക് നിർദേശം നൽകി.
പീരുമേട്-കുട്ടിക്കാനം ഭാഗത്ത് രാജവംശത്തിൻറെ കൈയിലിരുന്ന 400 ഏക്കർ ഭൂമി രാജകുടുംബം നേരത്തേ തന്നെ സർക്കാരിന് വിട്ടു നൽകിയിരുന്നതാതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. കേസ് ഫെബ്രുവരി 24ന് പരിഗണിക്കും.
അഞ്ച് മുതൽ 10 സെൻറ് മാത്രമുള്ളവരാണ് ഇവിടെ താമസിക്കുന്നത് . കെ.എ..പി ബറ്റാലിയനിൽ പുതിയ മേധാവിമാർ വരുമ്പോൾ കുടിയൊഴിഴിപ്പിക്കൽ ഭീഷണി ഉണ്ടാകാറുണ്ടെന്നാണ് പരാതി. ഇപ്പോൾ വീണ്ടും ഭീഷണി നേരിടുകയാണ്. പട്ടയം ലഭിച്ച ഭൂവുടമകളെ വാസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാൻ നടപടി സ്വീകരിസ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
Content Hightlights Police move to evict landowners: Human Rights Commission orders probe