പ്രധാനമന്ത്രിയുടെ വസതിയിലാണ് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച്ച . ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും ചർച്ചയിൽ പങ്കെടുക്കും.
ന്യൂഡൽഹി: മലങ്കര സഭാ തർക്കത്തിൽ യാക്കോബായ പ്രതിനിധികൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഇന്നലെ ഓർത്തഡോക്സ് സഭാധ്യക്ഷന്മാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ യാക്കോബായ സുറിയാനി സഭ പ്രതിനിധികളായ മോർ ഗ്രീഗോറിയോസ് ജോസഫ്, മോർ തീമോത്തിയോസ് തോമസ്, മോർ തെയോഫിലോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്തൻമാർ തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിൽ എത്തി.
ഇന്നലെ ഓർത്തോഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഇരു സഭകളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് വ്യക്തമാക്കിയിരുന്നു.
ചർച്ചയിൽ പങ്കെടുത്തവർ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡൽഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ്.
തുടർ നടപടികൾ സ്വീകരിക്കാൻ യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ കൂടി കണക്കിലെടുക്കും. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളുമായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.