ഭൗമശാസ്ത്ര നൊബൈൽ പുരസ്കാരം മൂന്ന് പേർക്ക്

0
119

ബ്രിട്ടീഷുകാരനായ റോജര്‍ പെന്‍റോസ്, ജര്‍മന്‍കാരന്‍ റീന്‍ഹാര്‍ഡ് ജെന്‍സെല്‍, അമേരിക്കയില്‍നിന്നുള്ള ആന്‍ഡ്രിയ ഗ്വെസ് എന്നിവര്‍ക്കാണ് പുരസ്കാരം

 

സ്റ്റോക്ഹോം: ഇൗ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊേബല്‍ സമ്മാനം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. തമോഗര്‍ത്തങ്ങളെക്കുറിച്ച ശാസ്ത്രലോകത്തിെന്‍റ ധാരണ വികസിപ്പിച്ചതിന് ബ്രിട്ടീഷുകാരനായ റോജര്‍ പെന്‍റോസിനും തമോഗര്‍ത്തം രൂപപ്പെടുന്നത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിെന്‍റ ശക്തമായ പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയതിന് ജര്‍മന്‍കാരന്‍ റീന്‍ഹാഡ് ജെന്‍സല്‍, അമേരിക്കക്കാരി ആന്‍ഡ്രിയ ഗ്വെസ് എന്നിവരുമാണ് നൊേബല്‍ സമ്മാനം പങ്കിട്ടത്.11 ലക്ഷം ഡോളര്‍ (ഏകദേശം 8.05 കോടി രൂപ) ആണ് സമ്മാനത്തുക.

 

സമ്മാനത്തിെന്‍റ പകുതിക്ക് പെന്‍റോസ് അര്‍ഹനായതായി നൊേബല്‍ അക്കാദമി സെക്രട്ടറി ജനറല്‍ ഗോരാന്‍ കെ. ഹാന്‍സന്‍ പറഞ്ഞു. പകുതി തുക ജെന്‍സലും ആന്‍ഡ്രിയയും പങ്കിടും. എക്കാലവും സയന്‍സ് ഫിക്ഷനുകള്‍ക്ക് പ്രചോദനമായ തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢ വസ്തുക്കളില്‍ ഒന്നാണ്. ആല്‍ബര്‍ട്ട് ഐന്‍‌സ്െറ്റെെന്‍റ ആപേക്ഷികത സിദ്ധാന്തത്തെ അടിസ്ഥാനമാക്കി തമോഗര്‍ത്തങ്ങളുടെ രൂപവത്കരണം സാധ്യമാണെന്ന് പെന്‍റോസ് തെളിയിച്ചു. ക്ഷീരപഥത്തില്‍ തമോഗര്‍ത്തത്തിന് ചുറ്റും നക്ഷത്രങ്ങള്‍ നീങ്ങുന്നതായാണ് ജെന്‍സലും ആന്‍ഡ്രിയയും കണ്ടെത്തിയത്. സൂര്യെന്‍റ പിണ്ഡത്തിെന്‍റ നാല് ദശലക്ഷം മടങ്ങുള്ള തമോഗര്‍ത്തമായിരുന്നു ഇരുവരും കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here