ബീഹാർ തിരഞ്ഞെടുപ്പ് : പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നിതീഷ് കുമാർ

0
113

പട്ന: അടുത്ത മാസം നടക്കാനിരിക്കുന്ന തെര‍ഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം, തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ഏഴ് പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഹയര്‍സെക്കന്ററി പരീക്ഷ പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയും ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000 രൂപയും ഗ്രാന്റായി നല്‍കുമെന്ന് നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തു.

അതുപോലെ സംസ്ഥാനത്തെ എല്ലാ കാര്‍ഷിക മേഖലകള്‍ക്കും അവശ്യമായ ജലസേചന സൗകര്യം ലഭ്യമാക്കും. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുക എന്നത് പ്രാവര്‍ത്തികമല്ലെന്ന് പറഞ്ഞ അദ്ദേഹം ജില്ലകള്‍ തോറും മെഗാ സ്കില്‍ സെന്റര്‍ തയ്യാറാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.എല്ലാ ഗ്രാമങ്ങളിലും സൗരോര്‍ജ്ജ ലൈറ്റുകള്‍ എത്തിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വയോജനങ്ങള്‍ക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവര്‍ക്ക് വീടും തന്റെ പദ്ധതികളിലുള്‍പ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂടുതല്‍ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നരഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കൂടുതല്‍ ഫ്ലൈഓവറുകളും ബൈപാസ് റോഡുകളും നിര്‍മ്മിക്കുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here