തകർത്തത് ആയിരത്തിലധികം മിസൈലുകൾ; വീണ്ടും യുഎഇയ്ക്ക് നേരെ ഡ്രോൺ ആക്രമണം, പ്രതിരോധം ശക്തമാക്കി രാജ്യം

0
25

യുഎഇ: യുഎസ് ഇറാൻ വെടിനിർത്തൽ താത്‌കാലികമായി നിർത്തിയതിന് ശേഷവും യുഎഇയിൽ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം ഖത്തറിനും കുവൈറ്റിനും നേരെയുണ്ടായ ആക്രമണത്തെ യുഎഇ ശക്തമായ അപലപിച്ചു. യുഎഇയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ ശക്തമായി ഇതിനെതിരെ അപലപിച്ചത്.

ഇന്നലെ ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകളെ യുഎഇയുടെ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ വിജയകരമായി തകർത്തു. ഈ സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇത് ഏറെ ആശ്വാസം നൽകുന്ന ഒരു കാര്യം കൂടിയാണ്.

കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ ആയിരക്കണക്കിന് ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ അതിർത്തികൾ അതീവ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാൽ ഈ കരുത്തുറ്റ പ്രതിരോധ സംവിധാനം പ്രവാസികളായ ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

അതുകൊണ്ട് തന്നെ പ്രവാസികൾക്ക് യാതൊരു പരിഭ്രാന്തിയും ഇല്ലാതെ തങ്ങളുടെ ജോലികളുമായി മുന്നോട്ട് പോകാവുന്നതാണ്. യുഎഇയുടെ സുരക്ഷയെക്കുറിച്ച് പറയുമ്പോൾ തന്നെ അയൽരാജ്യങ്ങളായ ഖത്തറിലും കുവൈറ്റിലും നടന്ന സംഭവങ്ങളും ഗൗരവത്തോടെ കാണണം. ഇന്നലെ രാവിലെ ഖത്തറിലെ മിസൈദ് തുറമുഖത്തിന് സമീപം ഒരു ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. എന്നത് വലിയ ആശ്വാസമാണ്. കൂടാതെ കുവൈറ്റിലും ലും വ്യോമാതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച ഡ്രോണുകളെ സൈന്യം വിജയകരമായി തകർത്തു. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കായി യുഎഇ പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ചർച്ചകൾക്കിടയിൽ തന്നെ പ്രവാസികൾക്ക് ആശ്വാസം നൽകുന്ന മറ്റൊരു അറിയിപ്പ് കൂടെ വന്നു അതായത് ഇന്ന് മുതൽ യുഎഇയിലെ സ്കൂളുകൾ തുറക്കുകയാണ്.

മേഖലയിലെ സംഘർഷങ്ങൾ കാരണം കുറച്ച് ദിവസങ്ങളായി സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം തുടരാൻ നിർദേശം നൽകിയിരുന്നു. എന്നാൽ മേഖലയിലെ സംഘർഷാവസ്ഥ മാറിയതോടെ വീണ്ടും നേരിട്ടുള്ള പഠനം ഇന്ന് മുതൽ ആരംഭിക്കുകയാണ്.

താൽക്കാലികമായി വീട്ടിലിരുന്ന് പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഇനി സ്കൂളുകളിലേക്ക് നേരിട്ട് പോകാം. കൂടാതെ ക്ലാസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. വിദ്യാർത്ഥികളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കിയ ശേഷമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടക്കും.

സ്കൂളുകൾ തുറക്കുന്നത് സാധാരണ ജീവിതം എത്രത്തോളം സുരക്ഷിതമായി മുന്നോട്ട് പോകുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണ്. മേഖലയിൽ ചില സംഘർഷങ്ങൾ നടക്കുന്നുണ്ടെങ്കിലും യുഎഇയിലെ പ്രവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ ആരും പേടിക്കേണ്ട ആവശ്യമില്ല.

കൂടാതെ താത്കാലിക വെടി നിർത്തലിന് ശേഷം സ്ഥിതിഗതികൾ ശാന്തമായതിനാൽ എല്ലാം അവസാനിച്ചു എന്ന് കരുതിയാതിരുന്നു എന്നാൽ പെട്ടന്നായിരുന്നു ഇറാനിൽ നിന്നുള്ള ഡ്രോണുകൾ യുഎഇയെ ലക്‌ഷ്യം വയ്ക്കുന്നതായി കണ്ടെത്തിയത്. കൂടാതെ ഇതിന് ശേഷം രണ്ടിലധികം ഡ്രോൺ ആക്രമണങ്ങളും റിപ്പോട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here