കരിമണൽ ഖനനം: സർക്കാരിനോട് വിശദാംശങ്ങൾ ആരാഞ്ഞ് ഹൈക്കോടതി

0
73

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് നീക്കുന്ന കരിമണല്‍ എത്രയെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം. മണല്‍നീക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് അറിയിക്കാനും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. പരിസ്ഥിതി അനുമതിയില്ലാതെ തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് നിര്‍ദേശം.

 

ഹരജി വിധി പറയാന്‍ മാറ്റിയതായിരുന്നെങ്കിലും കോടതി കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞശേഷം ഒക്ടോബറില്‍ വീണ്ടും പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.മണല്‍ ഖനനത്തിനെതിരെ പ്രദേശവാസിയായ എം.എച്ച്‌ വിജയന്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാന്‍ പൊഴിമുഖത്തെ മണല്‍നീക്കമടക്കം നിര്‍ദേശിച്ചുള്ള സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തിലാണ് നടപടിയെന്ന സര്‍ക്കാര്‍ വിശദീകരണത്തിെന്‍റ അടിസ്ഥാനത്തില്‍, പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിന് പൊഴിമുഖത്തുനിന്ന് ധാതുമണല്‍ നീക്കാനും കൊണ്ടുപോകാനും ഹൈകോടതി നേരത്തേ ഇടക്കാല അനുമതി നല്‍കിയിരുന്നു.

 

കൊണ്ടുപോകുന്ന മണല്‍ കെ.എം.എം.എല്‍ പരിസരത്ത് സംഭരിക്കണമെന്നും കൃത്യമായ കണക്ക് സൂക്ഷിക്കണമെന്നുമുള്ള ഉപാധിയോടെയായിരുന്നു അനുമതി. വാണിജ്യ ലക്ഷ്യത്തോടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here