ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെയും പാകിസ്ഥാന്‍ നമീബിയയേയും നേരിടും.
ഹെെദരാബാദ്: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലാൻഡ്‌സിനെ നേരിടും. വൈകുന്നേരം 7:00 മണിക്ക് മത്സരം ആരംഭിക്കും.സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സമഗ്ര വിജയം നേടിയതോടെ ഇന്ത്യ ലോകകപ്പിന്‍റെ സൂപ്പർ എട്ടിലേക്ക് കടന്നിരുന്നു. ഞായറാഴ്ച കൊളംബോയില്‍ നടന്ന അവസാന മത്സരത്തിൽ പാകിസ്ഥാനെ 61 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. നേരത്തെ,യുഎസ്എയെ 29 റൺസിന് വീഴ്‌ത്തിയാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പിനു തുടക്കം കുറിച്ചത്, തുടർന്ന് നമീബിയയ്‌ക്കെതിരെ 93 റൺസിന്‍റെ ആധിപത്യ ജയം നേടി.
മറുവശത്ത്, സ്കോട്ട് എഡ്വേർഡ്സിന്‍റെ നേതൃത്വത്തിലുള്ള നെതർലൻഡ്‌സ് ടൂർണമെന്‍റിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളിൽ ഒരു വിജയവുമായി ഡച്ച് പട നിലവിൽ നാലാം സ്ഥാനത്താണ്.
നേർക്കുനേർ റെക്കോർഡ്
ഇന്ത്യയും നെതർലൻഡ്‌സും ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. 2022 ൽ സിഡ്‌നിയിൽ നടന്ന ടി20 ലോകകപ്പിൽ ഡച്ചിനെതിരെ ഇന്ത്യ 56 റൺസിന്‍റെ മിന്നും വിജയം നേടി.
സ്ക്വാഡുകൾ:
ഇന്ത്യ: സൂര്യകുമാർ യാദവ് (c), അഭിഷേക് ശർമ, തിലക് വർമ്മ, സഞ്ജു സാംസൺ (WK), ശിവം ദുബെ, ഇഷാൻ കിഷൻ (WK), ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ്, മുഹമ്മദ് സിറാജ്.
നെതർലൻഡ്‌സ്: സ്കോട്ട് എഡ്വേർഡ്സ്, കോളിൻ അക്കർമാൻ, നോഹ് ക്രോസ്, ബാസ് ഡി ലീഡ്, ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ, കെയ്ൽ ക്ലെയിൻ, മൈക്കൽ ലെവിറ്റ്, സാച്ച് ലയൺ-കാഷെറ്റ്, മാക്‌സ് ഒ’ഡൗഡ്, ലോഗൻ വാൻ ബീക്ക്, ടിം വാൻ ഡെർ ഗൂഗ്‌ടെൻ, പോൾ വാൻ ഡേർ എം. സാഖിബ് സുൽഫിക്കർ.
പാകിസ്ഥാൻ vs നമീബിയ- കൊളംബോ (3:00 PM)
ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാന്‍ നമീബിയയെ നേരിടും. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. പാകിസ്ഥാൻ വിജയിച്ചാൽ അവർ സൂപ്പർ 8 ലേക്ക് മുന്നേറും, അല്ലാത്തപക്ഷം, ഇന്ത്യയോടൊപ്പം യുഎസ്എ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടും.
ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയോട് 61 റൺസിന് പരാജയപ്പെട്ടതിന് ശേഷമാണ് പാകിസ്ഥാൻ മത്സരത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടിയതിനാല്‍ പാകിസ്ഥാന് നാല് പോയിന്‍റുകളാണ് സമ്പാദ്യം. ഇന്ന് മത്സരം ജയിക്കുകയോ മഴ കാരണം ഉപേക്ഷിക്കുകയോ ചെയ്താൽ, സൽമാൻ ആഗയുടെ ടീം അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഒരു തോൽവി അവരെ ടൂർണമെന്‍റില്‍ നിന്ന് പുറത്താക്കുകയും, മികച്ച നെറ്റ് റൺ റേറ്റ് ഉള്ള യുഎസ്എ മുന്നോട്ട് പോകുകയും ചെയ്യും.
അതേസമയം നമീബിയ ഇതിനകം മത്സരത്തിൽ നിന്ന് പുറത്താണ്, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും അവർക്ക് വിജയങ്ങൾ ഒന്നുമില്ല. പാകിസ്ഥാനെ നേരിടുമ്പോൾ ആദ്യ വിജയം നേടാനുള്ള ശ്രമത്തിലാണ് നമീബിയ.
നേർക്കുനേർ റെക്കോർഡ്
ടി20യിൽ പാകിസ്ഥാനും നമീബിയയും ഒരു തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. 2021 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ 45 റൺസിന്‍റെ തകര്‍പ്പന്‍ വിജയം നേടി.
സ്ക്വാഡുകൾ
പാകിസ്ഥാൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ(സി), ബാബർ അസം, ഉസ്മാൻ ഖാൻ(യുകെ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്, ഫഖർ സമാൻ, നസീം ഷാ, ഖവാജ മിർസ.
നമീബിയ: ലോറൻ സ്റ്റീൻകാംപ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ്(സി), ജെജെ സ്മിറ്റ്, സെയ്ൻ ഗ്രീൻ(ഡബ്ല്യുകെ), റൂബൻ ട്രമ്പൽമാൻ, ഡിലൻ ലീച്ചർ, വില്ലെം മൈബർഗ്, ബെർണാഡ് ഷോൾട്സ്, മാക്സ് ഹെയ്ൻഗോ, മലാൻ ജാക്ക്ലെൽ ബ്രൂഗർ, അക്ലെക്‌സ്, ജാക്ക്ലെൽ ബ്ൾട്ട്സ്.




