ഇനി ബിജെപിയെ നയിക്കാൻ നിതിൻ നബിൻ

0
111

ഏകകണ്ഠമായ തീരുമാനത്തിലൂടെ, നിതിൻ നബിൻ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ പ്രസിഡന്റായി എതിർപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് അനുകൂലമായി 37 സെറ്റ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചുവെന്നും ആ സ്ഥാനത്തേക്ക് മറ്റ് സ്ഥാനാർത്ഥികളെ ആരും നിർദ്ദേശിച്ചിട്ടില്ലെന്നും പാർട്ടി സ്ഥിരീകരിച്ചു. ഇതോടെ മോദി സർക്കാരിൽ ആരോഗ്യമന്ത്രികൂടിയായ ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്ക് പകരക്കാരനായി അദ്ദേഹം നിയമിതനായി.

ആരോഗ്യമന്ത്രി ജെ.പി. നദ്ദയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നബിന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണിന് സമർപ്പിച്ചു, ആഭ്യന്തരമന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മുതിർന്ന നേതാക്കളായ ധർമ്മേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ് കിരൺ റിജിജു എന്നിവർ പങ്കെടുത്തു. പിന്നീട്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, മറ്റ് സംസ്ഥാന നേതാക്കൾക്കൊപ്പം നബിനെ പിന്തുണച്ച് മറ്റൊരു സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പരിപാടിയിൽ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, പുഷ്‌കർ സിംഗ് ധാമി, നയാബ് സിംഗ് സൈനി, പ്രമോദ് സാവന്ത് എന്നിവരും പങ്കെടുത്തു. ബിഹാർ, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, അസം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും നബിനെ പിന്തുണച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ബീഹാറിലെ ബിജെപിയുടെ മുതിർന്ന നേതാവായ നിതിൻ നബിൻ, സംസ്ഥാന രാഷ്‌ട്രീയ രംഗത്ത് പ്രമുഖ വ്യക്തിയായി സ്വയം തെളിയിച്ചു. പാറ്റ്‌നയിൽ ജനിച്ച അദ്ദേഹം, ബിജെപി നേതാവും മുൻ എംഎൽഎയുമായ പരേതനായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ്. പിതാവിന്റെ അകാല മരണത്തെത്തുടർന്ന്, നബിൻ നബിൻ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുകയും ക്രമേണ പാർട്ടിക്കുള്ളിൽ നേതൃപാടവം തെളിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here