കൊല്ലം: കടവൂര്‍ ജയന് വധക്കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. സംഘടനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ ജയനെ 2012 ഫെബ്രുവരി ഏഴിന് കടവൂര്‍ ക്ഷേത്ര ജംഗ്ഷനില്‍വച്ച് പട്ടാപ്പകല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരായ ഒൻപതു പേർ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കീഴ്കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് കേസ് പുനപരിശോധിക്കാന്‍ കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു.