ന്യൂഡൽഹി : ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം.
ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.ചടങ്ങിനെത്തുന്നവർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്.
14 ദിവസമാണ് നിരീക്ഷണ കാലാവധി. ആരുമായും സമ്പർക്കമില്ലാതെ വേണം ഈ കാലയളവിൽ കഴിയാൻ. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം.എന്തെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണണമെങ്കിൽ സർക്കാരിന്റെ സഞ്ജീവനി പദ്ധതിയിലൂടെ ടെലിഫോൺ വഴി സേവനം തേടാവുന്നതാണ്.