കാത്തിരിപ്പിനൊടുക്കം സ്വപ്‌നസാഫല്യം

0
84

ദോഹ: 36 വർഷങ്ങൾക്ക് ശേഷം അർജന്റീന ലോകകീരീടത്തിൽ മുത്തമിട്ടു.

ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അർജന്റീന നായകൻ ലയണൽ മെസ്സി സ്വന്തമാക്കി. ടൂർണമെന്റിൽ അർജന്റീനയുടെ വിജയത്തിൽ അതിനിർണായക പങ്കുവഹിച്ച മെസ്സി അർഹിച്ച പുരസ്കാരമാണ് നേടിയത്. ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് മെസ്സി നേടിയത്. മെസ്സി നേടുന്ന രണ്ടാം ഗോൾഡൻ ബോളാണിത്.

ടൂർണമെന്റിൽ ഏറ്റവുമധികം ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസിന്റെ ഗോളടിയന്ത്രം കിലിയൻ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. ഫൈനലിൽ മെസ്സി ഹാട്രിക്ക് നേടിയിരുന്നു.

ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി.

മികച്ച യുവതാരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് സ്വന്തമാക്കി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തതെടുത്ത എൻസോയ്ക്ക് വെറും 21 വയസ്സ് മാത്രമാണ് പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here