തിരുവനന്തപുരം: മൈക്രോ ഫിനാൻസ് അഴിമതി കേസിന്‍റെ തെളിവുകൾ അട്ടിമറിക്കുന്നത് അന്വേഷിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതനാന്ദൻ.അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതനാന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. മൈക്രോ ഫിനാൻസ് സംസ്ഥാന കോഡിനേറ്റർ കെ കെ മഹേശൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഹർജി.
കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്ന ആശങ്ക വിഎസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്നും, അന്വേഷണ പുരോഗതിയുടെ തല്‍സ്ഥിതി വിവരം കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് ഡോ. എം എൻ സോമൻ, പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ മുൻ എം ഡി ദിലീപ് കുമാർ, കെ കെ മഹേശൻ എന്നിവർ പ്രതികളായി വിജിലൻസ് കോടതിയിൽ 2016 മുതൽ കേസ് നിലവിലുണ്ട്. വി എസ് ആണ് ഈ കേസിലെ ഹർജിക്കാരൻ.
എന്നാൽ കേസില്‍ കോടതി നിര്‍ദ്ദേശിച്ച പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രതികളില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഎസ് വീണ്ടും ഹരജിയുമായി കോടതിയെ സമീപിച്ചത്. അഡ്വ. എസ് ചന്ദ്രശേഖരൻ നായർ ആണ് വിഎസിന്റെ അഭിഭാഷകൻ.