കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കി. ആറ് മാസത്തെ വാഹന നികുതിയാണ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്കും, ജൂലൈ മുതൽ മൂന്ന് മാസത്തേയ്ക്കും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്. ടൂറിസ്റ്റ് ബസുകൾക്കും നികുതിയിളവ് ബാധകമാണ്.
എന്നാൽ സർക്കാരിന് ഈ തീരുമാനം മൂലം 44 കോടിയുടെ രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇത്രയും സഹായങ്ങൾ ചെയ്തിട്ടും സർവീസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.