ഇന്ത്യ – പാകിസ്താൻ മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ. ഇപ്പിഴിതാ താരം പാക് ബൗളർമാരെ കുറിച്ച് ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. പാക് ബൗളർമാരെ കളിയാക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അഭിഷേക് നടത്തിയത്.
ഏഷ്യ കപ്പ് 2025 ൽ സൂപ്പർ ഫോർ പോരാട്ടത്തിൽ നടന്ന ഇന്ത്യ – പാകിസ്താൻ മത്സരവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. അത്തരത്തിൽ ചർച്ചയായ ഒന്നാണ് അഭിഷേക് ശർമയുടെ ബാറ്റിങ് പ്രകടനം. 39 പന്തിൽ അഞ്ച് സിക്സറുകളും ആറ് ഫോറുകളും നേടി 74 റൺസ് സ്വന്തമാക്കിയ താരം പാകിസ്താന് തീർത്തും ഒരു വെല്ലുവിളിയായിരുന്നു.
പാകിസ്ഥാന്റെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയാണ് അഭിഷേക് ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്‌തത്. പാകിസ്ഥാന്റെ പേരുകേട്ട ബൗളര്മാരായ ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരുടെ പന്തുകളെല്ലാം അഭിഷേക് ആക്രമിച്ച് നേരിട്ടു. ഇത് പാകിസ്താന് മത്സരസമയം കടുത്ത സമ്മർദ്ദം നൽകാൻ ഇടയായി.
ഇപ്പോഴിതാ മത്സരശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിനോട് സംസാരിക്കുമ്പോൾ, നിലവിലെ പാകിസ്താൻ ബൗളർമാരുടെ എണ്ണം തന്നെ വെല്ലുവിളിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം അഭിഷേക് വിശദീകരിച്ചിരിക്കുകയാണ്.
സോണി ലിവിലെ ഒരു ചാറ്റിനിടെ, പാകിസ്താൻ ടീമിലെ നിലവിലെ ബൗളർമാരുടെ ഗുണനിലവാരത്തെക്കുറിച്ച് അഭിഷേക് ഒരു ധീരമായ അഭിപ്രായം പറഞ്ഞു. അതിർത്തിക്കപ്പുറത്തുള്ള ഇന്ത്യയുടെ എതിരാളികൾക്ക് വീരേന്ദർ സേവാഗിനെപ്പോലുള്ള ഒരാളെ നേരിട്ട തരത്തിലുള്ള ബൗളർമാർ ഇനി ഇല്ലെന്ന് അഭിഷേക് കരുതുന്നു.
വീരു പാജി (വീരേന്ദർ സെവാഗ്) നേരിട്ട ബൗളർമാരെ പോലെ ശക്തരായ ബൗളർമാർ ഇപ്പോൾ പാക് ടീമിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല’ എന്ന് സോണി സ്‌പോർട്‌സിൽ അഭിഷേക് പറഞ്ഞു. സെവാഗ് കൂടി ഉണ്ടായിരുന്ന ഒരു ചർച്ചയിലാണ് അഭിഷേക് ഈ കാര്യം പറയുന്നത്. എന്നാൽ സെവാഗ് അഭിഷേകിനോട് പറഞ്ഞത് മറ്റൊരുകാര്യമാണ്.
50 കളെയും 70 കളെയും സെഞ്ചുറികൾ ആക്കി മാറ്റാൻ തുടങ്ങണമെന്ന് അദ്ദേഹം ഇന്ത്യയുടെ ഓപ്പണറിനോട് പറഞ്ഞു, കാരണം അങ്ങനെ ചെയ്യാത്തതിൽ അദ്ദേഹം ഖേദിക്കുന്ന ഒരു സമയം വരും എന്നും സെവാഗ് കൂട്ടിച്ചേർത്തു.
നിങ്ങൾ എപ്പോൾ 70 റൺസ് നേടുന്നുവോ അപ്പോഴെല്ലാം 100 റൺസ് നഷ്ടപ്പെടുത്തരുത്, കാരണം സുനിൽ ഗവാസ്കർ എന്നോട് പറഞ്ഞു – നിങ്ങൾ വിരമിക്കുമ്പോൾ, 70 അല്ലെങ്കിൽ 80 റൺസിൽ പുറത്തായ ഇന്നിങ്‌സ് നിങ്ങൾ ഓർക്കും. നിങ്ങൾ അവ പരിവർത്തനം ചെയ്താൽ, ഒരുപക്ഷേ നിങ്ങളുടെ കരിയറിൽ കൂടുതൽ സെഞ്ചുറികൾ ലഭിക്കും, കാരണം ഈ അവസരങ്ങൾ വീണ്ടും വീണ്ടും വരില്ല. നിങ്ങൾ നന്നായി ബാറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ദിവസം, പുറത്താകാതെ പോകാൻ ശ്രമിക്കുക, അത് നല്ലതാണ്’ എന്ന് സെവാഗ് പറഞ്ഞു.
ഓപ്പണർ ആയ അഭിഷേക് വെടിക്കെട്ട് ബാറ്റിങ് നടത്തുമെങ്കിലും സെന്ററിയിലേക്ക് എത്തുക പലപ്പോഴും ഒരു വലിയ കടമ്പയാണ്. ഏഷ്യ കപിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങൾ നോക്കുമ്പോളും അത് മനസിലാക്കാൻ സാധിക്കും. തുടക്കം തന്നെ ആക്രമിച്ച് കളിക്കുന്ന അഭിഷേകിന് എന്നാൽ മിക്കപ്പോഴും ഏറെ നേരം ക്രീസിൽ തുടരാൻ കഴിയാറില്ല. എന്നാൽ ഇത് താരം മാറ്റണം എന്നാണ് സെവാഗ് പറയുന്നത്.




