വർഷത്തില്‍ 15 ദിവസം മാത്രം ട്രെയിനുകള്‍ നിർത്തുന്നൊരു റെയില്‍വേ സ്റ്റേഷൻ. സ്റ്റേഷനെ ചുറ്റിപ്പറ്റി ചില ആചാരങ്ങളും വിശ്വാസങ്ങളും നിഗൂഢതകളും. പിതൃക്കളുടെ മോക്ഷത്തിനായി നടത്തുന്ന ശ്രാദ്ധ തർപ്പണം കൊണ്ട് പ്രശസ്‌തമായ സ്റ്റേഷനാണിത്.
രാജ്യത്തെ ഇന്ത്യൻ റെയില്‍വേയുടെ 7500 സ്റ്റേഷനുകളില്‍ നിന്ന് ഈ സ്റ്റേഷൻ മാത്രം വേറിട്ട് നില്‍ക്കുന്നത് എന്തുകൊണ്ട്? അത്‌ഭുതം നിറയ്‌ക്കുന്ന ബിഹാറിലെ ഔറംഗാബാദ് അനുഗ്രഹ് നാരായൺ റോഡ് ഘട്ട് സ്റ്റേഷനെ കുറിച്ച് അറിയാം.
അനുഗ്രഹ് നാരായൺ റോഡ് റെയിൽവേ സ്റ്റേഷന് 1.5 കിലോമീറ്റർ മുമ്പ് സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് സ്റ്റേഷനാണ് ഇത്. ഹിന്ദു കലണ്ടറിലെ 16-ചാന്ദ്ര ദിന കാലയളവായ പിതൃപക്ഷ സമയത്ത് മാത്രം പ്രവർത്തിക്കുന്നൊരു റയില്‍വേ സ്റ്റേഷൻ. പൂർവ്വികരെ ആദരിക്കുന്നതിനും അവരോട് നന്ദി പ്രകടിപ്പിക്കുന്നതിനുമായിട്ടുള്ളതാണ് പിതൃപക്ഷം. അന്നുവരെ വിജനമായിരിക്കുന്ന അനുഗ്രഹ് നാരായൺ റോഡ് ഘട്ട് സ്റ്റേഷനില്‍ പിതൃപക്ഷ സമയമാകുമ്പോള്‍ പിന്നെ ആളും ആരവവുമാണ്.
സെപ്റ്റംബർ 7 തിങ്കളാഴ്‌ച പിതൃപക്ഷം ആരംഭിച്ചതോടെ ഈ സ്റ്റേഷനിലേക്ക് ആളുകള്‍ ഒഴുകി എത്തുന്നുണ്ട്. ഇവിടുത്തെ പുൻപുണ്‍ നദിയില്‍ ശ്രാദ്ധ തർപ്പണം നടത്താനാണ് ആളുകത്രയും എത്തുന്നത്. അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളിൽ, രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള പിണ്ഡദാനികൾ ഇവിടെ ഇറങ്ങി പിണ്ഡദാന ചടങ്ങുകൾ നടത്തും. ഈ മാസം 21 വരെ ഈ ആചാരങ്ങള്‍ക്കായി ട്രെയിനുകൾ ഇവിടെ നിർത്തും.
ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ കണക്കനുസരിച്ച്, ഈ പിതൃ പക്ഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് എട്ട് ജോഡി പാസഞ്ചർ ട്രെയിനുകൾ അനുഗ്രഹ് നാരായൺ റോഡ് ഘട്ട് സ്റ്റേഷനിൽ നിർത്തുന്നുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ഗ്രാൻഡ് ചോർഡ് റൂട്ടിന്‍റെ ഒരു പ്രധാന ഭാഗമായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) മുതൽ ഗയ വരെയുള്ള റെയിൽവേ സെക്ഷന്‍റെ കീഴിലാണ് ഈ റെയിൽവേ സ്റ്റേഷൻ വരുന്നത്.
ടിക്കറ്റ് കൗണ്ടറില്ലാത്ത റെയില്‍വേ സ്റ്റേഷൻ
സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ ഇല്ലാത്തതിനാൽ, ചടങ്ങുകള്‍ക്കായി എത്തുന്ന ആളുകൾ ഗയ സ്റ്റേഷൻ വരെ ടിക്കറ്റ് എടുക്കണം. പുൻപുൺ നദിയിൽ ശ്രാദ്ധ തർപ്പണം നടത്തിയ ശേഷം, അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിലോ അനുഗ്രഹ് നാരായൺ റോഡ് പ്രധാന സ്റ്റേഷനിൽ നിന്ന് മറ്റൊരു ട്രെയിനിലോ ഗയയിലേക്ക് പോകണം. മറ്റ് അവസരങ്ങളില്‍ പ്രവർത്തിക്കാത്തതിനാല്‍ ഈ സ്റ്റേഷൻ ഇന്ന് ശോച്യാവസ്ഥയിലാണ്. ഇത്തവണ ശ്രാദ്ധ തർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹൈമാസ്റ്റ് ലൈറ്റുകൾ, റെയിൽവേ പൊലീസ് സേനയുടെ സാന്നിധ്യം, കുടിവെള്ളം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്.
സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ ഇല്ലാത്തതിനാൽ, ചടങ്ങുകള്‍ക്കായി എത്തുന്ന ആളുകൾ ഗയ സ്റ്റേഷൻ വരെ ടിക്കറ്റ് എടുക്കണം. പുൻപുൺ നദിയിൽ ശ്രാദ്ധ തർപ്പണം നടത്തിയ ശേഷം, അതേ ടിക്കറ്റിൽ മറ്റൊരു ട്രെയിനിലോ അനുഗ്രഹ് നാരായൺ റോഡ് പ്രധാന സ്റ്റേഷനിൽ നിന്ന് മറ്റൊരു ട്രെയിനിലോ ഗയയിലേക്ക് പോകണം. മറ്റ് അവസരങ്ങളില്‍ പ്രവർത്തിക്കാത്തതിനാല്‍ ഈ സ്റ്റേഷൻ ഇന്ന് ശോച്യാവസ്ഥയിലാണ്. ഇത്തവണ ശ്രാദ്ധ തർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹൈമാസ്റ്റ് ലൈറ്റുകൾ, റെയിൽവേ പൊലീസ് സേനയുടെ സാന്നിധ്യം, കുടിവെള്ളം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്.
സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സംഗം ഘട്ടിലെ വിഷ്‌ണു ധാം ക്ഷേത്രത്തിനടുത്തുള്ള പുൻപുണ്‍ നദീതീരത്തും തർപ്പണത്തിനായി എത്തുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. “സ്റ്റേഷനിൽ അത്ര നല്ല ക്രമീകരണങ്ങളില്ല, പക്ഷേ വിഷ്‌ണു ധാമിൽ നല്ല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിസരത്ത് താമസിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്,” – ചടങ്ങിനെത്തിയ വിഭ ശ്രീവാസ്‌തവ പറഞ്ഞു.
എന്താണ് പിതൃപക്ഷം?
ശ്രാദ്ധപക്ഷം എന്നും അറിയപ്പെടുന്ന പിതൃപക്ഷം, പൂർവ്വികരെ ഓർമിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഹിന്ദു ചാന്ദ്ര കലണ്ടറിലെ 16 ദിവസങ്ങളാണ്. ഈ സമയത്ത്, മരിച്ചുപോയ കുടുംബാംഗങ്ങളുടെ സമാധാനപരമായ മരണാനന്തര ജീവിതത്തിനായി പ്രാർഥിക്കുന്നതിനും ഐശ്വര്യം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്കായി അനുഗ്രഹം തേടുന്നതിനുമായി ഹൈന്ദവ വിശ്വാസികള്‍ ശ്രാദ്ധം എന്ന ആചാരം അനുഷ്‌ഠിക്കുന്നു.
2025 ലെ പിതൃപക്ഷം സെപ്റ്റംബർ 7 ന് ഭദ്രപദ ശുക്ല പൂർണിമയോടെ (പൂർണചന്ദ്രൻ) ആരംഭിച്ച് സെപ്റ്റംബർ 21 ന് അവസാനിക്കും. ഇത് മഹാലയ അമാവാസി എന്നും അറിയപ്പെടുന്ന സർവ പിതൃ അമാവാസി (അമാവാസി) ആണ്. പുൻപുണ്‍ നദി ആദി ഗംഗാ പുൻപുണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഗംഗയേക്കാൾ പഴക്കമുള്ള നദിയാണിതെന്നും പ്രാദേശിക ചരിത്രകാരനായ ചന്ദൻ പതക് പറഞ്ഞു. പുൻപുണ്‍ നദി ഗയയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നു.
“ഗയയിൽ ശ്രാദ്ധം അർപ്പിക്കുന്നതിനു മുമ്പ്, പിണ്ഡദാനികൾ ഇവിടെ അവരുടെ പൂർവ്വികർക്ക് ആദ്യത്തെ ശ്രാദ്ധം അർപ്പിക്കുന്നു. അതുകൊണ്ടാണ് രാജ്യമെമ്പാടുനിന്നും വിദേശത്തുനിന്നും ആളുകൾ ഈ 15 ദിവസങ്ങളിൽ ഇവിടെ വരുന്നത്,” ചന്ദൻ പതക് പറഞ്ഞു.








