ആലപ്പുഴ: കോടംതുരുത്തിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്ഭിണിയായ യുവതി ആത്മഹത്യ ചെയ്തു.പെരിങ്ങോട്ട് നികർത്തിൽ വീട്ടിൽ വിനോദിന്‍റെ ഭാര്യ രജിതയാണ് മകൻ വൈഷ്ണവിനെ കൊലപ്പെടുത്തിയ ശേഷം മരിച്ചത്.
മുപ്പതുകാരിയായ രജിത നാലുമാസം ഗർഭിണിയായിരുന്നു. ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിലുമായിരുന്നു.ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തു.
കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകൻ തനിച്ചായാൽ അവനെ ആരും നോക്കില്ലെന്നും അതിനാൽ മരിക്കുന്നു എന്നും കത്തിൽ പറയുന്നു. ഭർത്താവ് വിനോദ് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ഭർതൃമാതാവും പിതാവും വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.